ബളാലിൽ വച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വെള്ളരിക്കുണ്ടിലെ കൊച്ചുമറ്റം ജോയി മരണപ്പെട്ടു
വെള്ളരിക്കുണ്ട് : കാട്ടു പന്നിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു.
വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ.യു ജോൺ (60) ആണ് മരിച്ചത്.
ബളാൽ അത്തി ക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ വെച്ച് നവംബർ മാസം ഒന്നിനാണ് ജോയിക്ക് കാട്ടു പന്നിയുടെ കുത്തേറ്റത്.
ഒരു രാത്രി മുതൽ വീട്ടിലെ വളർത്തു നായയുമായി ഏറ്റുമുട്ടിയ പന്നി ഒരു തരത്തിലും ഒഴിഞ്ഞു പോകാതിരുന്നപ്പോൾ ഷിജു പന്നിയെ വെടിവെക്കാൻ ഫോറസ്ററ് അനുമതിയും ലൈസൻസുള്ള തോക്കു മുള്ള പാത്തിക്കരയിലെ കൊച്ചുമറ്റം ജോയിയെ വിളിച്ചു വരുത്തുകയായിരുന്നു.
പന്നിയെ വെടി വെക്കാനുള്ള ശ്രമത്തിനിടെ പന്നികൂടുതൽ അക്രമണ കാരിയായി ജോയിയെ കുത്തി വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോയി കഴിഞ്ഞ ഒന്നരമാസത്തിലധികമായി മംഗലാപുരത്ത് ചികിത്സയിൽ ആയിരുന്നു.
ഭാര്യ :സെലിനാമ.
മക്കൾ : ജോബിൻ, ജോമിറ്റ്
സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ചെറു പുഷ്പ്പം ഫെറോന ദേവാലയ സെമിത്തേരിയിൽ.
No comments