"വ്യാജ പ്രചരണങ്ങളിലൂടെ ജനകീയ നേതാവ് രാജു കട്ടക്കയത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല": ഡിസിസി ജന.സെക്രട്ടറി ഹരീഷ്.പി.നായർ
വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറി കള്ളക്കേസ് കൊടുത്ത് പഞ്ചായത്തിലെ ജനങ്ങളെ മുഴുവൻ വെല്ലുവിളിക്കുകയാണ്. 30 വർഷത്തോളമായി ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കുന്ന ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് രാജു കട്ടക്കയം. പഞ്ചായത്ത് സെക്രട്ടറിയെ ശിഖണ്ഡിയാക്കിക്കൊണ്ട് പ്രസിഡണ്ട് രാജു കട്ടക്കയത്തിനെ അപകീർത്തിപെടുത്താമെന്നത് സിപിഎമ്മിന്റെ വെറും വ്യാമോഹം മാത്രമാണെന്ന് ഡിസിസി ജന.സെക്രട്ടറി ഹരീഷ് പി നായർ പ്രസ്താവിച്ചു.
നാളിതുവരെ യാതൊരു തരത്തിലും ആരോപണം ഉന്നയിക്കാൻ സാധികുന്നില്ല എന്ന നിരാശബോധത്തിൽ നിന്നും പാർട്ടിക്ക് ബളാൽ ഗ്രാമ പഞ്ചായത്തിലുണ്ടായ അപചയം മറച്ച് പിടിക്കാനും പഞ്ചായത്തിനെതിരെ നടത്തിയ സമരത്തെ ജനം പുച്ഛിച്ചു തള്ളിയിരിക്കുന്നു. സി പി എം ൻ്റെ ശ്രമം വിലപ്പോവില്ലെന്നും ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതാക്കൻമാരും പ്രവർത്തകരും രാജു കട്ടക്കയത്തിന് പുറകിൽ ഉറച്ച് നിൽക്കുമെന്നും ഡി സി സി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ പ്രസ്താവനയിൽ വ്യക്തമാക്കി.
No comments