Breaking News

ഭീമനടി കാലിക്കടവിൽ പാലം എന്ന ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു പാലത്തിന് 3.78 കോടി രൂപയുടെ ഭരണാനുമതി കിഫ്ബി നൽകി


വെള്ളരിക്കുണ്ട് :ഭീമനടി കാലിക്കടവിൽ പാലം എന്ന ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു. കാലിക്കടവ് പാലത്തിന് 3.78 കോടി രൂപയുടെ ഭരണാനുമതി കിഫ്ബി നൽകി. ടെൻഡർ നടപടി അടക്കം ഉടൻ പൂർത്തിയാക്കുമെന്ന് എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. 60 മീറ്റർ നീളവും ഇരു ഭാഗത്തും ഒരു മീറ്റർ വീതിയുമുള്ള നടപ്പാതയടക്കം 9.5 മീറ്റർ വീതിയിലാണ്‌ പാലമാണ് നിർമ്മിക്കുക. 200 മീറ്റർ അപ്രോച്ച് റോഡുമുണ്ടായിരിക്കും. ചൈത്രവാഹിനി പുഴയിൽ കാലിക്കടവിൽ പാലം എന്ന ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കം ഉണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ തന്നെ പാലം യാഥാർഥ്യമാക്കാനുള്ള ശ്രമം എം രാജഗോപാലൻ എംഎൽഎൽ തുടങ്ങിയിരുന്നു.കാലിക്കടവിൽ പാലം വന്നാൽ ബസ്‌ ഗതാഗതംഅന്യമായ ചെന്നടുക്കം,മുള്ളൻകല്ല്,ജീരകപ്പാറ,താലോലപ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകും. ഇവിടുത്തെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടുന്നത് കാൽനടയായും ജീപ്പ് സർവീസ് വഴിയും ആയിരുന്നു. ജീപ്പ് സർവീസും നിലച്ചു. റോഡ് ചെങ്കുത്തായ കയറ്റംആയതിനാൽ ബസുകൾക്ക്‌ ഇതുവഴി സർവീസ് നടത്താൻ സാധിക്കില്ല.ഇതിനുള്ള പരിഹാരമാണ്‌ പുതിയ പാലം.സിപിഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മലയോര വികസന സെമിനാറിൽ അവതരിപ്പിച്ച വികസന രേഖയിലെ നിർദേശമായിരുന്നു. നടപടി ആവശ്യപ്പെട്ട് സിപിഐ എം എളേരി ഏരിയ കമ്മിറ്റി എം രാജഗോപാലൻ എംഎൽഎയ്ക്ക് നിവേദനം നൽകിയിരുന്നു. 2016–-17 ബജറ്റിൽ പാലത്തിന് 10കോടി രൂപ അനുവദിച്ചു. എന്നാൽ ഡീറ്റെയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ 2.40 ലക്ഷം മാത്രമേ പാലത്തിന് ആവശ്യമുള്ളു എന്നായി. ഇതോടെ 10 കോടിയിൽ താഴെയുള്ള പ്രവൃത്തി കിഫ്ബി ഏറ്റെടുക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കിഫ്ബി എക്സിക്യൂട്ടീവ് ഓഫീസർ ഡോ.കെ എം അബ്രഹാം എന്നിവരുമായി എംഎൽഎ നിരന്തരം ചർച്ചചെയ്‌തു കാലിക്കടവ് പാലം രാമൻചിറ പാലവുമായി ചേർത്തു നിർമ്മിക്കാൻ തീരുമാനിച്ചു.ഇതും സാങ്കേതിക കുരുക്കിൽ കുടുങ്ങി. തുടർന്ന് തെക്കേക്കാട് പടന്ന കടപ്പുറം പാലം, മാടക്കാൽ തൃക്കരിപ്പൂർ കടപ്പുറം പാലം എന്നിവയുമായി ചേർത്താണ്‌ ഭരണാനുമതി ആയത്.


No comments