Breaking News

മടിക്കൈ കമ്മാരനെപ്പറ്റി പ്രധാനമന്ത്രിയുടെ ട്വീറ്റ്


മടിക്കൈ കമ്മാരന്‍ കേരളത്തിലെ വളരെ ശക്തനായ നേതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ മോദി ട്വിറ്ററില്‍ കുറിച്ചു. കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ജനിച്ച അദ്ദേഹം 1967-68 ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നു. അടിയന്തിരാവസ്ഥ കാലഘട്ടങ്ങളില്‍ അദ്ദേഹം പാര്‍ട്ടിയെ വളരെ ശക്തമായി രഹസ്യമായ പ്രവര്‍ത്തനത്തിലൂടെ ചലിപ്പിച്ചു. സിപിഎം അധികാരത്തിലുള്ള കേരളത്തില്‍ ബിജെപി ഭരണം ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ജനസംഘ കാലഘട്ടം മുതല്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെയും മണ്മറഞ്ഞ പാര്‍ട്ടി നേതാക്കന്മാരെയും അനുസ്മരിക്കുന്ന 'കമല്‍പുഷ്പ'് എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി മടിക്കൈ കമ്മാരനെ കുറിച്ച് ട്വിറ്റ് ചെയ്തത്. മടിക്കൈ കമ്മാരനെയും പാര്‍ട്ടിയെയും സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ ഇത് വലിയ അംഗീകാരമായി കാണുന്നു. മടിക്കൈ കമ്മാരനെ കുറിച്ചുള്ള നരേന്ദ്രമോഡിയുടെ ട്വിറ്ററിലെ പോസ്റ്റ് നവ മാധ്യമങ്ങളില്‍ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.


No comments