Breaking News

ഖനനാനുമതികളുമായി ബന്ധപ്പെട്ട് ബളാൽ പഞ്ചായത്ത് സെക്രട്ടറിയും ഖനന മുതലാളിയും തമ്മിലുള്ളതെന്ന രീതിയിൽ പ്രചരിക്കുന്ന ഫോൺ സംഭാഷണം സമഗ്രമായി അന്വേഷിക്കണം: വടക്കാകുന്ന് സംരക്ഷണ സമിതി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാകുന്ന് മരുതുകുന്ന് ഭാഗങ്ങളിലെ ഖനനാനുമതികളുമായി ബന്ധപ്പെട്ട് ബളാൽ പഞ്ചായത്ത് സെക്രട്ടറിയും ഖനന മുതലാളിയും തമ്മിലുള്ളതെന്ന രീതിയിൽ പ്രചരിക്കുന്ന ഫോൺ സംഭാഷണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് വടക്കാകുന്ന് സംരക്ഷണ സമിതിയും പ്രദേശവാസികളും ആവശ്യപ്പെട്ടു.

 പ്രദേശവാസികളും സംരക്ഷണ സമിതിയും കഴിഞ്ഞ നാല് വർഷത്തോളമായി നടത്തി വരുന്ന പരാതികളും പ്രതിഷേധങ്ങളും ശരിവെക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്, നിയമ ലംഘനങ്ങളിലൂടെയാണ് ഖനനാനുമതികൾ സ്വന്തമാക്കിയതെന്നും, പല പ്രമുഖരെയും സാമ്പത്തികമായി സ്വാധീനിച്ചിട്ടുണ്ടെന്നും, ചില ജനപ്രതിനിധികൾ ഉൾപ്പെടെ പലരും തന്നെ സമീപിച്ചിട്ടുണ്ടെന്നും ഖനന മുതലാളിതന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ നൽകിയിരിക്കുന്ന മുഴുവൻ ഖനനാനുമതികളും റദ്ദ് ചെയ്ത് വിശദമായ അന്വേഷണം നടത്തി ഇതുമായി ബന്ധപ്പെട്ട മുഴുവനാളുകൾക്കെതിരെയും നടപടികൾ സ്വീകരിക്കണം, കളക്ടറുടെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ ജോയിന്റ് വേരിഫിക്കേഷൻ കളക്ടർ മുമ്പാകെ യോഗം ചേർന്ന് സമർപ്പിക്കുന്നതിന് മുൻപേ തങ്ങൾക്ക് അനുകൂലമെന്നാണ് ഖനന മുതലാളി സൂചിപ്പിക്കുന്നത്, സംരക്ഷണ സമിതി പ്രവർത്തകരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി റിപ്പോർട്ട് തയാറാക്കുന്നതിന് പകരം സന്ദർശനത്തിന് അരമണിക്കൂർ മുൻപ് മാത്രം സംരക്ഷണ സമിതി പ്രവർത്തകർക്ക് വിവരം നൽകി ഖനന മാഫിയകളുടെ ഏജന്റുമാർക്കൊപ്പം ചുരുങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി മടങ്ങിയ ഉദ്യോഗസ്ഥ നടപടികൾ അന്വേഷണ വിധേയമാക്കണം, ആയിരകണക്കിന് ജനങ്ങളുടെ ജീവൻ വെച്ചു കൊണ്ട് വിലപേശുകയാണ് പലരും, ഉന്നതതല അന്വേഷണം നടത്തി ശക്തമായ നടപടികൾ ഉണ്ടാകുന്നതുവരെ പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തമാക്കാൻ തയാറെടുക്കുകയാണ് പ്രദേശവാസികൾ.

No comments