കാസർഗോഡ് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ
കാസർകോട് :കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചയാളെ കോടതി റിമാൻഡ് ചെയ്‌തു. മീപ്പുഗിരി–- പാറക്കട്ട എ ആർ ക്യാമ്പ് റോഡിലെ പുഷ്‌പരാജിനെ (39)യാണ് കാസർകോട് പൊലീസ് ഇൻസ്‌പെക്ടർ പി അജിത്‌കുമാർ അറസ്‌റ്റുചെയ്‌ത് കോടതിയിൽ ഹാജരാക്കിയത്. സ്ഥിരംക്രിമിനലായ ഇയാൾക്കെതിരെയും കാപ്പ ചുമത്തും.
മീപ്പുഗുരിയിലെ ദീപക്കിനെയാണ് കുത്തിപ്പരിക്കേൽപിച്ചത്. ഇയാൾ കാസർകോട് അശ്വിനി നഗറിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി കേസുകളിൽ പ്രതിയായ ദീപക്കിനെ കാപ്പ ചുമത്തി കോടതി ഉത്തരവുപ്രകാരം ജില്ല കടത്തിയതാണ്.
ഓണാഘോഷത്തിനായി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയപ്പോഴാണ് പുഷ്‌പരാജും സംഘവും ഇയാളെ കുത്തിയത്. കൂട്ടുപ്രതികളായ സന്ദീപ്, ശ്രീഹരി, ലോകേഷ്, തേജസ് എന്നിവർ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ദീപക്കിനെ കുത്തിയശേഷം സ്ഥലംവിട്ട പുഷ്‌പരാജിനെ പയ്യന്നൂരിലെ ബന്ധുവീട്ടിൽ ഒളിച്ചുകഴിയവെയാണ് പൊലീസ് പിടിച്ചത്. കാപ്പ നിയമം ലംഘിച്ചതിന് ദീപക്കിനെതിരെ വീണ്ടും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. ആശുപത്രിയിൽ പൊലീസ് കാവലിൽ കഴിയുന്ന ദീപക്കിനെ ആശുപത്രി വിടുമ്പോൾ അറസ്‌റ്റുചെയ്‌ത് ജയിലിലടയ്‌ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിഐ പറഞ്ഞു.
മീപ്പുഗുരിയിലെ ദീപക്കിനെയാണ് കുത്തിപ്പരിക്കേൽപിച്ചത്. ഇയാൾ കാസർകോട് അശ്വിനി നഗറിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി കേസുകളിൽ പ്രതിയായ ദീപക്കിനെ കാപ്പ ചുമത്തി കോടതി ഉത്തരവുപ്രകാരം ജില്ല കടത്തിയതാണ്.
ഓണാഘോഷത്തിനായി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയപ്പോഴാണ് പുഷ്‌പരാജും സംഘവും ഇയാളെ കുത്തിയത്. കൂട്ടുപ്രതികളായ സന്ദീപ്, ശ്രീഹരി, ലോകേഷ്, തേജസ് എന്നിവർ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ദീപക്കിനെ കുത്തിയശേഷം സ്ഥലംവിട്ട പുഷ്‌പരാജിനെ പയ്യന്നൂരിലെ ബന്ധുവീട്ടിൽ ഒളിച്ചുകഴിയവെയാണ് പൊലീസ് പിടിച്ചത്. കാപ്പ നിയമം ലംഘിച്ചതിന് ദീപക്കിനെതിരെ വീണ്ടും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. ആശുപത്രിയിൽ പൊലീസ് കാവലിൽ കഴിയുന്ന ദീപക്കിനെ ആശുപത്രി വിടുമ്പോൾ അറസ്‌റ്റുചെയ്‌ത് ജയിലിലടയ്‌ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിഐ പറഞ്ഞു.
No comments