Breaking News

പുങ്ങംചാലിൽ വേട്ടനായ്ക്കളുടെ സഹായത്തോടെ ആടിനെ കൊന്ന കേസിൽ പരപ്പ സ്വദേശിയായ രണ്ടാം പ്രതിയും അറസ്റ്റിൽ


വെള്ളരിക്കുണ്ട് : വേട്ടനായ്ക്കളുടെ സഹായത്തോടെ ആടിനെ കൊന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പരപ്പ പട്‌ളത്തെ സത്യനെ (33) ആണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പുങ്ങംചാലിലെ ചാളി എന്ന മിഥുൻ മോഹൻ നേരത്തേ പിടിയിലായിരുന്നു. ജീവികളെ പിടിക്കാൻ പരിശീലനം നൽകിയ നായ്ക്കളുമായെത്തി മിഥുനും സത്യനും ചേർന്ന് ആടിനെ പിടികൂടി കൊന്ന് വാഹനത്തിൽ കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തുകയായിരുന്നു.മേയാൻ കെട്ടിയ ആടിനെ കാണാനില്ലെന്ന് പുങ്ങംചാൽ പാറാടങ്കയത്തെ കാനത്തിൽ സന്തോഷാണ് പരാതിപ്പെട്ടത്. സാഹചര്യത്തെളിവുകൾ പിന്തുടർന്ന് വെള്ളരിക്കുണ്ട് സബ് ഇൻസ്‌പെക്ടർ എം.പി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ആദ്യം മിഥുൻ പിടിയിലായി. സത്യൻ ഒളിവിലായിരുന്നു.

പിടിയിലായ സത്യനെ തെളിവെടുപ്പിനായി പാറാടങ്കയത്ത് എത്തിച്ചു. കയർ ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ സത്യനെ റിമാൻഡ്‌ ചെയ്തു.

No comments