വിഷ്ണുമൂർത്തിയും, ചാമുണ്ഡിയും, ഗുളികനും വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നടനമാടി ; വെള്ളരിക്കുണ്ട് കക്കയം ക്ഷേത്ര ഉത്സവത്തിന് സമാപനം
വെള്ളരിക്കുണ്ട് : മലയോരത്തെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ കക്കയം ക്ഷേത്രത്തിൽ 5 നാൾ നീണ്ടുനിന്ന ഉത്സവത്തിന് സമാപനം. അവസാന ദിവസമായ ഇന്നലെ കക്കയം ക്ഷേത്രത്തിന്റെ ഭാഗമായ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് ചാമുണ്ഡി, ഗുളികൻ, വിഷ്ണുമൂർത്തി എന്നി തെയ്യകോലങ്ങൾ കെട്ടിയാടിയതോടെയാണ് ഉത്സവം സമാപിച്ചത്. സമാപനദിവസമായ ഇന്നലെ ആയിരങ്ങൾ തെയ്യകോലങ്ങൾ ദർശിക്കാൻ ദേവസ്ഥാനത്ത് എത്തിചേർന്നു. പലപല ദേശത്ത് കഴിയുന്ന സ്വന്തക്കാരുടെയും, ബന്ധുകളുടെയും പരിചയക്കാരുടെയും ഒത്തുചേരൽ വേദികൂടിയായി ക്ഷേത്ര പരിസരം. ഉത്സവം നടന്ന 5 ദിവസവും ക്ഷേത്രത്തിന്റെ പ്രധാന വഴിപാടായ അന്നദാനം ക്ഷേത്രത്തിൽ എത്തിയവർക്ക് നൽകിയിരുന്നു. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ എല്ലാ ദിവസവും കലാപരിപാടികളും ഉണ്ടായിരുന്നു. വിഷുമൂർത്തി ദേവസ്ഥാനത് ആദിപരാശക്തിയായ പരദേവതയുടെ തിരുമുടി താഴ്ന്നത്തോടെ അടുത്ത കളിയാട്ടകാലത്തിന്റെ കാത്തിരിപ്പിന് തുടക്കം കുറിച്ച് ഭക്തജനങ്ങൾ വീടുകളിലേക്ക് മടങ്ങി.
No comments