ജ്വല്ലറിയിലെ കൊലയും കൊള്ളയും; യുവാവ് കാസർകോട്ട് പിടിയിൽ
മംഗളുരു ഹമ്പന്‍കട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കടയ്ക്കുള്ളില്‍ കഴുത്തറുത്ത് കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി പി.പി ശിഫാസിനെ(33)യാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് വെച്ച് കാസര്‍കോട് ഡിവൈഎസ്പി പി.കെ സുധാകരന്‍, ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 3-നാണ് കേസിനാസ്പദമായ സംഭവം. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് ജീവനക്കാരനായ അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യയെ (54) കൊലപ്പെടുത്തിയ ശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
No comments