Breaking News

ഫുട്ബോൾ കളിക്കിടെ റെഡ് കാർഡ് കൊടുത്ത റഫറിയെ ആക്രമിച്ചു ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : ഫുട്ബോൾ കളിക്കിടെ കളിക്കാരന് റെഡ് കാർഡ് കാണിച്ചതിലുള്ള വിരോധത്താൽ റഫറിയെ മർദിച്ചതായി പരാതി. റഫറിയായി ചുമതല വഹിച്ചിരുന്ന പരപ്പ പട്ടളം സ്വദേശി മുഹമ്മദ്‌ കുഞ്ഞി (46) ആണ് പരാതിക്കാരൻ.

പരപ്പ കാരാട്ട് നടന്ന ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദ്‌ കുഞ്ഞി ഫസ്റ്റ് റഫറിയായി മത്സരം നിയന്ത്രിച്ചു കൊണ്ടിരിക്കെ ചായ്യോം പ്രദേശത്തുള്ള ടീമിലെ കളിക്കാരന് റെഡ് കാർഡ് കാണിച്ചിരുന്നു. ഇതിലുള്ള വിരോധത്താൽ ബേക്കൽ ഹദാദ് നഗർ ടീമിലെ 10 നമ്പർ കളിക്കാരനായ യുവാവ് പിടിച്ചുനിർത്തി മുഖത്ത് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. മുഹമ്മദ്‌ കുഞ്ഞിയുടെ  മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments