മലയോരത്ത് കൂടി കാഞ്ഞങ്ങാട്–കൽപ്പറ്റ സർവീസ് പരിഗണനയിൽ അപേക്ഷ എംഡിക്ക് കൈമാറിയെന്ന് ഗതാഗതമന്ത്രി
നിലവിൽ വെള്ളരിക്കുണ്ടിൽനിന്ന് വയനാട്ടിലേക്കുള്ള എല്ലാ സർവീസുകൾക്കും പ്രതിദിനം ഇരുപതിനായിരം രൂപയോളം വരുമാനം ലഭിക്കുമ്പോഴാണ് അധികൃതർ സർവീസ് ആരംഭിക്കാത്തത്. പുതിയ സർവീസ് ടൂറിസ്റ്റുകൾക്കും ഉപകാരപ്രദമാകും. കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം വി രാജുവും അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
വെള്ളരിക്കുണ്ടിൽനിന്ന് രാവിലെ 5.30 നും, 6.15നും മാനന്തവാടി സർവീസുകൾ പോയാൽ പിന്നീട് 12.45നെ ബത്തേരിയിലേക്ക് സർവീസുള്ളൂ. കാലിച്ചാനടുക്കം ചെമ്മട്ടംവയൽ റോഡ് മെക്കാഡം ചെയ്തതോടെ ഇതുവഴി കൊന്നക്കാടേക്കും ചെറുപുഴയിലേക്കും സർവീസ് തുടങ്ങണമെന്നും ആവശ്യമുണ്ട്.
No comments