ചിറ്റാരിക്കാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനാരായാക്കിയ കേസിൽ അതിഥി തൊഴിലാളിയായ പ്രതിക്ക് 61 വർഷം തടവ് കുറ്റപത്രം സമർപ്പിച്ചത് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ
ചിറ്റാരിക്കാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനാരായാക്കിയ കേസിൽ അതിഥി തൊഴിലാളിയായ പ്രതിക്ക് 61 വർഷം തടവും രണ്ടു ലക്ഷത്തി പത്തായിരം രൂപ പിഴയും. വെസ്റ്റ് ബംഗാൾ ചാർമധുരാപ്പർ സ്വദേശി യുസഫ് അലിയുടെ മകൻ ഇൻ ജമാം ഉൾ - ഹക്ക് എന്ന (രാജീവ് 28) നെയാണ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 11മാസം അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു.2017 ഓഗസ്റ്റിൽ 12 വയസുള്ള പെൺ കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പോക്സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ
കോർട്ട് ജഡ്ജ് സി. സുരേഷ്കുമാർ. ആണ് ഇന്ന് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പുതുതായി പണിയുന്ന വീടിന്റെ തേപ്പ് പണി കോൺടാക്റായി എത്തിയ പ്രതി ഇവിടെ വെച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു.
കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയത്.
ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ രഞ്ജിത്ത്
രവീന്ദ്രനാണ് ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.
No comments