ബസ് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ശ്രീ മുത്തപ്പൻ ബസ് ജീവനക്കാർ മാതൃകയായി...
കാഞ്ഞങ്ങാട് നിന്നും കൊന്നക്കാടേക്ക് വൈകുന്നേരം പുറപ്പെട്ട ശ്രീ മുത്തപ്പൻ (KL 79 A 6677) എന്ന ബസ്സിൽ യാത്ര ചെയ്ത സ്ത്രീക്ക് കുന്നുംകൈ സ്റ്റോപ്പ് വിട്ടതിന് ശേഷം ദേഹാസ്വാസ്ഥ്യം വരികയും തളർന്നു പോകുകയും ചെയ്തു.തുടർന്ന് ബസ്സ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കുക എന്ന ഉത്തമ ബോധ്യത്തോടെ വരക്കാട് എളേരി റൂട്ടിൽ പോകേണ്ടിയിരുന്ന ബസ്സ് റൂട്ട് മാറി ഓടി എവിടെയും നിർത്താതെ വെള്ളരിക്കുണ്ട് ഹോസ്പിറ്റലിലേക്ക് ചീറിപാഞ്ഞെത്തുകയായിരു ന്നു.
ചീറി പാഞ്ഞെത്തിയ ബസ്സിൻ്റെ അടുത്തേക്ക് അവിടെ കൂടിയവർ ഓടിയെത്തുകയും അവരോടൊപ്പം ബസ്സ് ജീവനക്കാരും യാത്രക്കാരും ചേർന്ന് തളർന്നു പോയ യാത്രക്കാരിയെ ബസ്സിൽ നിന്നും എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോവു കയുമായിരുന്നു. ആശുപത്രിയിൽ വെച്ച് ഡോക്ടറും ജീവനക്കാരും ആവശ്യമായ എല്ലാ പരിചരണങ്ങൾ നടത്തുകയും ചെയ്തതിന് ശേഷമാണ് ബസ്സ് കൊന്നക്കാടേക്കു പുറപ്പെട്ടത്.
തക്ക സമയത്ത് മന:സാക്ഷിയുള്ള ബസ്സ് ജീവനക്കാരുടെ അവസരോചിത ഇടപെടൽ കൊണ്ട് ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ സാധിച്ചു. പലപ്പോഴും മന:സാക്ഷി മരവിച്ചു പോകുന്നവർക്ക് തീർത്തും മാതൃകയാണിത്തരം പ്രവർത്തനങ്ങൾ .
No comments