മഴ കാത്ത് ചൈത്രവാഹനി പുഴ.... കടുത്ത വരൾച്ചയെ അതിജീവിക്കാൻ ചെക്ക് ഡാം നിർമ്മിക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ കുന്നുംകൈ പാലത്തിൽ നിന്നെടുത്ത ദൃശ്യം...
വെള്ളരിക്കുണ്ട് : ചുട്ടു പൊള്ളുന്ന വേനലിൽ അൽപം ആശ്വാസമേകി മഴ പെയ്‌തെങ്കിലും ചൂട് കുറയാതെ ചുട്ടുപൊള്ളുകയാണ് മലയോരം.
മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള കാലാവസ്ഥയിൽ ജലസ്രോതസുകൾ വറ്റിവരണ്ടിരിക്കുന്നതിനാൽ കുടിവെള്ള പ്രശ്നവും രൂക്ഷമായിരിക്കുന്നു.
ജല ലഭ്യത ഇല്ലാത്തതിനാൽ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളത് , കൂടുതൽ ജലം ആവശ്യമായ കവുങ്ങ് വാഴ പോലുള്ളവ കരിഞ്ഞുണങ്ങി നിൽക്കുന്ന ദാരുണമായ കാഴ്ച്ചയാണ് എങ്ങും .
മലയോര ഭാഗത്ത് ഏറെ പേർ ആശ്രയിക്കുന്ന തേജസ്വിനി, ചൈത്രവാഹിനി പുഴ പൂർണ്ണമായും വറ്റിവരണ്ടിരിക്കുകയാണ് . വേനൽക്കാലത്ത് അനുഭവപെടുന്ന ജല ദൗർലഭ്യതക്ക് പരിഹാരം ഉണ്ടാക്കാൻ കുന്നുംകൈ പാലത്തിന് സമീപം ചൈത്രവാഹിനി പുഴക്ക് കുറുകെ സ്ഥിരം തടയണ നിർമ്മിക്കുക എന്ന ആവശ്യവുമായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് ഇറങ്ങിരിക്കുകയാണ് ,ഇത് സംബന്ധമായി വെസ്റ്റ് എളേരി പഞ്ചായത്ത് വഴിയും , എം.എൽ .എ ,എം.രാജഗോപാലൻ മുഖാന്തിരവും കാസറഗോഡ് ഇറിഗേഷൻ വകുപ്പിലും ,കാസറഗോഡ് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് ,
ഈ കാര്യങ്ങൾ ഉന്നയിച്ച് ജില്ലാകളക്ടറേയും സമീപിക്കുവാനുള്ള ശ്രമത്തിലാനിന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ ബഷീർ ആറിലകണ്ടം അറിയിച്ചു.
അടുത്ത വേനലിന് മുമ്പെങ്കിലും പരിഹാരം ഉണ്ടാക്കാൻ സാധിച്ചില്ലങ്കിൽ അതിരൂക്ഷമായ ജലക്ഷാമമായിരിക്കും ഈ ഭാഗങ്ങളിൽ അനുഭവപെടുക.
No comments