Breaking News

യുഡിഎഫിന് മേൽകൈ, ബിജെപി അക്കൗണ്ട് തുറക്കും; എക്‌സിറ്റ് പോളുകൾക്ക് ഒരേ സ്വരം




തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയ്യെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഒരുപോലെ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അഞ്ചില്‍ താഴെ സീറ്റ് മാത്രമെന്ന് പറയുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും റിപ്പോര്‍ട്ടുചെയ്യുന്നു. എല്‍ഡിഎഫ് അക്കൗണ്ട് തുറക്കിലെന്നും പല സര്‍വ്വേ റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനപ്പെട്ട ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേയില്‍ യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകളെന്നാണ് പറയുന്നത് എല്‍ഡിഎഫിന് 0 -1. എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് വരെയെന്നും പറയുന്നു. എന്‍ഡിഎയ്ക്ക് ഒന്നു മുതല്‍ മൂന്ന് സീറ്റു വരെയാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.


ടി വി 9 പോള്‍സ്ട്രാറ്റ് എക്സിറ്റ് പോള്‍ ഫല പ്രകാരം കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് മൂന്ന് സീറ്റ്. എന്‍ഡിഎ ഒരു സീറ്റ്. കേരളത്തില്‍ യുഡിഎഫിന് 14 സീറ്റ് പ്രവചിച്ച് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലത്തില്‍ എല്‍ഡിഎഫിന് നാല് സീറ്റുവരെയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.എന്‍ഡിഎയ്ക്ക് രണ്ട് സീറ്റും ന്യൂസ് എക്‌സ് സര്‍വ്വേ പ്രവചിക്കുന്നു. ന്യൂസ് എക്സിന് മുമ്പ് പ്രഖ്യാപിച്ച അഞ്ച് സര്‍വേയിലും കേരളത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഒരുപോലെ പ്രവചിക്കുന്നു. ജന്‍ കീ ബാത് സര്‍വ്വേ എക്‌സിറ്റ് പോളില്‍ യുഡിഎഫിന് 14 മുതല്‍ 17 സീറ്റാണ്. എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റ്. എന്‍ഡിഎ ഒരു സീറ്റു വരെ നേടുമെന്നും പറയുന്നു. ഇന്ത്യ ടിവി - സിഎന്‍എക്‌സ് സര്‍വ്വേ എക്‌സിറ്റ് പോള്‍ ഫലത്തില്‍ യുഡിഎഫിന് 13 മുതല്‍ 15 സീറ്റ്. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ. എന്‍ഡിഎ ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും പ്രവചിക്കുന്നു. എബിപി ന്യൂസ് -സീ വോട്ടര്‍ സര്‍വ്വേ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയെന്നും ബിജെപി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് വരെയെന്നുമാണ്. എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് സര്‍വേ പറയുന്നത്. ടൈംസ് നൗ എക്‌സിറ്റ് പോളില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റ്. എല്‍ഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റുമെന്നും പറയുന്നു.

No comments