Breaking News

ഹൈറിച്ച് ഓൺലൈൻ ഷോപ്പിംങ് തട്ടിപ്പിലെ ജില്ലയിലെ ആദ്യ കേസ് മേൽപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്തു വെള്ളരികുണ്ടിലും ഹൈറിച്ച് സ്ഥാപനം പ്രവർത്തിച്ചിരുന്നു


മേൽപ്പറമ്പ്: വൻ ലാഭവിഹിതം മോഹിപ്പിച്ച് കോടികൾ തട്ടിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പിംങ് തട്ടിപ്പിലെ ജില്ലയിലെ ആദ്യ കേസ് മേൽപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്തു. ചട്ടഞ്ചാൽ കുന്ന ഹൗസിൽ അബൂബക്കറിന്റെ മകൾ തസ്നിക്കാണ്(36) ഹൈറിച്ചിൽ നിക്ഷേപിച്ച നാല് ലക്ഷത്തിപത്തായിരം രൂപ നഷ്ടപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് ഹൈറിച്ച് മാനേജിംഗ് ഡയറക്ടർമാരായ തൃശ്ശൂരിലെ ദാസൻ പ്രതാപൻ, സീന പ്രതാപ്, പ്രമോട്ടർമാരായ കാഞ്ഞങ്ങാട്ടെ സൈബു, കോഴിക്കോട് സ്വദേശി ഷാനിബ് എന്നിവർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. പത്തായിരം രൂപക്ക് ആഴ്ചയിൽ 110 രൂപ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തിയിൽ നിന്നും കഴിഞ്ഞ ഡിസംബർ രണ്ടിന് ബുവും ഷാനിബും ചേർന്ന് നാല് ലക്ഷത്തി പത്തായിരം രൂപ വാങ്ങി ഹൈറിച്ചിൽ നിക്ഷേപിച്ചത്. എന്നാൽ പിന്നീട് ലാഭവിഹിതമോ നിക്ഷേപത്തുകയോ നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് പോലീസ് കേസടുത്തത്.

മലയോര മേഖലയിലും ഹൈറിച്ച് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു . ഇതിന്റെ ഭാഗമായി വെള്ളരികുണ്ടിലും ഹൈറിച്ച് സ്ഥാപനം ഏറെനാൾ പ്രവർത്തിച്ചിരുന്നു .പിന്നീട് അടച്ചുപൂട്ടി 

No comments