നിക്ഷേപത്തിനു വൻ തുക ലാഭ വിഹിതം വാഗ്ദാനം ചെയ്തു യുവതിയുടെ 27,19,495 രൂപ പറ്റിച്ചു രണ്ടു പേർക്കെതിരെ പോലീസ് കേസ്
കാസർകോട്: നിക്ഷേപത്തിനു വൻ തുക ലാഭ വിഹിതം വാഗ്ദാനം ചെയ്തു ഉദിനൂർ എടച്ചാക്കൈ സ്വദേശിനിയായ സഫുന്നിസയെ രണ്ടംഗസംഘം 27,19,495 രൂപ പറ്റിച്ചു.
കോഴിക്കോടു പന്തീരാങ്കാവ് സ്വദേശികളായ ഷഫിൻ ഇബ്രാഹിം (37), ഇജാസ് (42) എന്നിവരാണ് വാഗ്ദാനം നൽകി വഞ്ചിച്ചതെന്നു സഫുന്നിസ ചന്തേര പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 2020ലാണ് ഇൻസ്റ്റഗ്രാംവഴി ഇവർ പരിചയപ്പെട്ടത്. ഷഫിൻ ഇബ്രാഹിമും ഇജാസും ഗൾഫിൽ താമസിച്ചു ജോലി ചെയ്യുകയാണെന്നും ഗൾഫിൽ തുക നിക്ഷേപിച്ചാൽ വൻതുക ലാഭവിഹിതവും പലിശയും ഒടുവിൽ മുതലുൾപ്പെടെ വൻ തുകയും തിരിച്ചു കിട്ടുമെന്നും പ്രലോഭിപ്പിച്ചാണ് സറഫുന്നിസയുടെയും മാതാവിന്റെയും ബാങ്ക് അക്കൗണ്ടിൽ നിന്നു പലതവണയായി 27,19,495 രൂപ ഇവർ തട്ടിയെടുത്തതെന്നു പരാതിയിൽ പറഞ്ഞു.
17 മുതൽ 2025 ഫെബ്രുവരി 19 വരെയായാണ് ഇത്രയും തുക ഇവർ കൈക്കലാക്കിയത്. എന്നാൽ ഇതുവരെ ലാഭവിഹിതമോ, പലിശയോ ലഭിച്ചില്ല. നിക്ഷേപിച്ച തുക തിരിച്ചാവശ്യപ്പെട്ടപ്പോൾ അതിനെക്കുറിച്ചുള്ള വിവരം പോലുമില്ലാതായതോടെയാണ് കേസ്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
No comments