അനധികൃതമായി മദ്യ വിൽപ്പന നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്ന കേസിലെ പ്രതിക്ക് രണ്ടുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ
കാസർകോട്: അനധികൃതമായി മദ്യ വിൽപ്പന നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്ന കേസിലെ പ്രതിക്ക് രണ്ടുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കുമ്പള, കോയിപ്പാടി, കുണ്ടങ്കാരടുക്കയിലെ കെ. പ്രഭാകര എന്ന അണ്ണി പ്രഭാകര (61)യെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. 2021 ഏപ്രിൽ രണ്ടിന് രാത്രി 8മണിക്കാണ് കേസിനാസ്പദമായ സംഭവം. കുണ്ടങ്കാരടുക്കയിലെ ജനത ഹോട്ടലിൽ മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരായ കെ. വിനോജ്, വി. ബാബുരാജ് എന്നിവരെ തൂക്കു പാത്രം കൊണ്ടു തലക്കു അടിക്കുകയും കൈയിൽ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കുമ്പള എസ്.ഐയായിരുന്ന എം. മനോജാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, എം. ചിത്രകല എന്നിവർ ഹാജരായി.
No comments