Breaking News

ഹാഷിഷുമായി പിടിയിലായ കേസിൽ രണ്ടാം പ്രതിക്ക് തടവും പിഴയും


കാറിൽ കടത്തുകയായിരുന്ന മനുഷ്യജീവന് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മയക്കുമരുന്നായ 450 ഗ്രാം ഹാഷിഷുമായി പിടിയിലായ കേസിലെ രണ്ടാം പ്രതിക്ക് രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ,പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും. 

കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ.യാണ് ശിക്ഷ വിധിച്ചത് ,2018 സെപ്തംബർ മാസം ഇരുപത്തിരണ്ടാം തീയ്യതി രാവിലെ 11 മണിക്ക് കാസറഗോഡ് പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയിൽ വെച്ചാണ് ഹാഷിഷുമായി 1)ഫൈസൽ@sയർഫൈസൽ ,S/o അബ്ദുൾ ഖാദർ വയ:38 ,സീതാംഗോളി, ഏ.കെ.ജി നഗർ ,2)മുഹമ്മദ് ഹനീഫ് എം. S/o മുസ്തഫ ,വയ:30 ,ചേടിക്കാവ് ,കുമ്പള എന്നിവരെ കാസർഗോഡ്‌ എസ്.ഐ ആയിരുന്ന പി.അജിത്ത്കുമാറും സംഘവും  പിടികൂടിയത് - തുടർന്ന് കാസറഗോഡ്  ഇൻസ്പെക്ടറായിരുന്ന അബ്ദുൾ റഹിമാണ് അന്വേഷണം നടത്തിയത് ,കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസറഗോഡ് സബ്ബ്-ഇൻസ്പെക്ടർ ആയിരുന്ന ബാവിഷ് വി.എസ് ആയിരുന്നു, വിചാരണ സമയത്ത് ഒന്നാം പ്രതി ഹാജരായില്ല ,ഇയാൾക്കെതിരെ വാറൻറ്  നിലവിലുണ്ട് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി അഡ്വ:ചിത്രകല എന്നിവർ ഹാജരായിരുന്നു.

No comments