ഹാഷിഷുമായി പിടിയിലായ കേസിൽ രണ്ടാം പ്രതിക്ക് തടവും പിഴയും
കാറിൽ കടത്തുകയായിരുന്ന മനുഷ്യജീവന് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മയക്കുമരുന്നായ 450 ഗ്രാം ഹാഷിഷുമായി പിടിയിലായ കേസിലെ രണ്ടാം പ്രതിക്ക് രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ,പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും.
കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ.യാണ് ശിക്ഷ വിധിച്ചത് ,2018 സെപ്തംബർ മാസം ഇരുപത്തിരണ്ടാം തീയ്യതി രാവിലെ 11 മണിക്ക് കാസറഗോഡ് പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയിൽ വെച്ചാണ് ഹാഷിഷുമായി 1)ഫൈസൽ@sയർഫൈസൽ ,S/o അബ്ദുൾ ഖാദർ വയ:38 ,സീതാംഗോളി, ഏ.കെ.ജി നഗർ ,2)മുഹമ്മദ് ഹനീഫ് എം. S/o മുസ്തഫ ,വയ:30 ,ചേടിക്കാവ് ,കുമ്പള എന്നിവരെ കാസർഗോഡ് എസ്.ഐ ആയിരുന്ന പി.അജിത്ത്കുമാറും സംഘവും പിടികൂടിയത് - തുടർന്ന് കാസറഗോഡ് ഇൻസ്പെക്ടറായിരുന്ന അബ്ദുൾ റഹിമാണ് അന്വേഷണം നടത്തിയത് ,കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസറഗോഡ് സബ്ബ്-ഇൻസ്പെക്ടർ ആയിരുന്ന ബാവിഷ് വി.എസ് ആയിരുന്നു, വിചാരണ സമയത്ത് ഒന്നാം പ്രതി ഹാജരായില്ല ,ഇയാൾക്കെതിരെ വാറൻറ് നിലവിലുണ്ട് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി അഡ്വ:ചിത്രകല എന്നിവർ ഹാജരായിരുന്നു.
No comments