സഹോദരിമാരുടെ കൊലപാതകം; തലശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു, പ്രമോദിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം
കോഴിക്കോട്/കണ്ണൂര്‍: കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂരിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ പ്രമോദിന്‍റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. നേരത്തെ മൃതദേഹത്തിന്‍റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും നേരിൽ കണ്ടശേഷമാണ് പ്രമോദ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
കോഴിക്കോട് കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീജയ (70), പുഷ്പലളിത (66) എന്നിവരെ ഇന്നലെ രാവിലെയാണ് രണ്ട് മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന സഹോദരൻ പ്രമോദിനെ സംഭവത്തിനുശേഷം കാണാതായിരുന്നു.
ഇരുവരെയും കൊലപ്പെടുത്തിയശേഷം സ്ഥലത്തുനിന്ന് പോയ പ്രമോദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ തടമ്പാട്ട് താഴത്തെ വീട്ടിൽ നിന്നിറങ്ങി നടന്ന പ്രമോദ് സഹോദരിമാരുടെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപം ഇയാളുടെ അവസാന ടവർ ലൊക്കേഷനും ലഭിച്ചു. പൊലീസ് പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് തലശ്ശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് പ്രമോദിന്‍റേതാണെന്ന് സംശയിച്ചിരുന്നു.തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
No comments