ബെംഗാളിൽ സ്പെഷ്യൽ ബോംബ് ഡ്രൈവ്; തൃണമൂൽ പ്രവർത്തകന്റെ വീട്ടിൽ നിന്ന് നൂറിലേറെ ബോംബുകൾ പിടികൂടി, കടുത്ത സുരക്ഷയിൽ അവസാനഘട്ട പോളിങ്
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബുധനാഴ്ച നടക്കുന്ന നിർണ്ണായകമായ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം 'സ്പെഷ്യൽ ബോംബ് ഡ്രൈവ്' ആണ് ആരംഭിച്ചിരിക്കുന്നത്. 24 പർഗനാസ്, മുർഷിദാബാദ്, ഭവാനിപ്പൂർ തുടങ്ങിയ പ്രശ്നബാധിത മേഖലകളിൽ വീടുകൾ അരിച്ചുപെറുക്കി പരിശോധിക്കാനാണ് സുരക്ഷാസേനയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
റെയ്ഡിൽ ബോംബ് ശേഖരം
24 പർഗനാസിൽ നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ നിന്ന് മാത്രം നൂറിലേറെ നാടൻ ബോംബുകൾ പോലീസ് കണ്ടെടുത്തു. ഇത് ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീടാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. സൗത്ത് 24 പർഗാനസിലെ മറ്റൊരു വീട്ടിൽ നിന്ന് 79 ബോംബുകളും സുരക്ഷാസേന പിടിച്ചെടുത്തു. ബോംബുകൾ കണ്ടെത്തുന്ന കേസുകൾ എല്ലാം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
No comments