മോട്ടോർ വാഹന നികുതി വർധിപ്പിക്കും; ഭൂനികുതിയിൽ പുതിയ സ്ലാബ് കാസർഗോഡ് ,ഇടുക്കി, വയനാട് പാക്കേജുകൾക്കായി 75 കോടി രൂപ വീതം
3. 140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കില്‍ കോഴ്സുകള്‍ ആരംഭിക്കും. 4. മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും. 5. ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്റര്‍ .
6. ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിന് തുടക്കം കുറിയ്ക്കും. 7. കൊല്ലത്തും കണ്ണൂരും പുതിയ ഐ.ടി പാര്‍ക്കുകള്‍, കൂടാതെ ദേശീയ പാത 66-ന് സമാന്തരമായി 4 ഐ.ടി ഇടനാഴികള്‍. • അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 പുതിയ മൈക്രോ ഐ.ടി പാര്‍ക്കുകള്‍. • 50 കോടി രൂപ ചെലവില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്‍പ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന ഐ.ടി അധിഷ്ടിത സൗകര്യങ്ങളുള്ള 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതി
• വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കും. • കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍. • മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിംഗ്, പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ മുതലായവയ്ക്ക് 175 കോടി രൂപ ചെലവില്‍ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍
• കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദി പ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍. • കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താന്‍ സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനത്തില്‍ മാര്‍ക്കറ്റിംഗ് കമ്പനി. • റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപ. • 2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. • ആദിത്യ മാതൃകയില്‍ അടുത്ത 5 വര്‍ഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകളും സോളാര്‍ എനര്‍ജിയിലാക്കും. • കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് 500 കോടി രൂപയുടെ വായ്പ. • 2023-24 സാമ്പത്തികവര്‍ഷം മുതല്‍ ബജറ്റിനോടൊപ്പം പാരിസ്ഥിതിക ചെലവ് വിവരങ്ങളടങ്ങിയ 'പരിസ്ഥിതി ബജറ്റ് ' അവതരിപ്പിക്കും. • നെല്ലിന്റെ താങ്ങുവില 28.2 രൂപയായി ഉയര്‍ത്തും. • മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും ജീവഹാനി സംഭവിക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി 7 കോടി രൂപ. • കേരള ഗ്രാമീണ്‍ ബാങ്കിന്റെ അധിക മൂലധന നിക്ഷേപം നടത്തുന്നതിനായി 91.75 കോടി രൂപ • സിയാലിനെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ 186 കോടി രൂപയുടെ മൂലധന നിക്ഷേപം. • രണ്ടാം കുട്ടനാട് പാക്കേജിനായി 140 കോടി രൂപ • ഇടുക്കി, വയനാട്, കാസര്‍ഗോഡ് പാക്കേജുകള്‍ക്കായി 75 കോടി രൂപ വീതം • ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി രൂപ • വഴിയോര കച്ചവടക്കാര്‍ക്ക് വെളിച്ചത്തിനും വൈദ്യുതോ പകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സോളാര്‍ പുഷ് കാര്‍ട്ടുകള്‍ • 28 കോടി രൂപ ചെലവില്‍ ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ ടെക്നോളജി ഹബ് • കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് ലോണുകള്‍ക്ക് പലിശയിളവ് നല്‍കാനും തൊഴില്‍ നല്‍കുന്നതിനനുസരിച്ച് പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കാനുമായി 30 കോടി രൂപ • കയര്‍ മേഖലയ്ക്ക് 117 കോടി രൂപ, കയറുല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ • സ്‌കൂള്‍ യൂണിഫോമിന് 140 കോടി രൂപ • കൈത്തറി മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പാദനം സാങ്കേതികവിദ്യാ നവീകരണം എന്നിവ സാധ്യമാക്കാന്‍ 40.56 കോടി രൂപയുടെ മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ്. • കെ.എസ്.ഐ.ഡി.സിയുടെ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും MSME-കള്‍ക്കും 2 കോടി രൂപ സാമ്പത്തിക സഹായം • ഐ.ടി മേഖലയ്ക്ക് 559 കോടി രൂപ • സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം 2000 വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍ • സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലെ വാങ്ങലുകളില്‍ മുന്‍ഗണന. ഇതിനായി വെബ് പോര്‍ട്ടല്‍ • ദേശീയ പാത അതോറിറ്റിയുടെ കീഴില്‍ 1.31 ലക്ഷം കോടിയുടെ വിവിധ റോഡുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതില്‍ സ്ഥലമേറ്റെടുക്കലിന്റെ 25-50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കുന്നു. • തിരുവനന്തപുരം - അങ്കമാലി എം.സി റോഡിന്റെയും, കൊല്ലം-ചെങ്കോട്ട റോഡിന്റെയും വികസനത്തിനായി 1500 കിഫ്ബി വഴി കോടി • റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി രൂപ. • റോഡ് നിര്‍മ്മാണത്തില്‍ റബ്ബര്‍ മിശ്രിതം കൂടി ചേര്‍ക്കുന്ന പദ്ധതിയ്ക്കായി 50 കോടി രൂപ • കെ.എസ്.ആര്‍.ടി.സിയ്ക്ക് 1106 കോടി രൂപ • സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പൊതുഗതാഗത സംവിധാനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം • കെ-റെയില്‍ പദ്ധതിയ്ക്ക് ഭൂമി എറ്റെടുക്കുന്നതിനായി കിഫ്ബി വഴി 2000 കോടി രൂപ. • ഇടുക്കി- വയനാട് - കാസര്‍ഗോഡ് എയര്‍ സ്ട്രിപ്പ് നിര്‍മ്മാണത്തിന്റെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി 4.51 കോടി രൂപ. • ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ സാധ്യതാ പഠനത്തിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുമായി 2 കോടി രൂപ. • ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ വിഭാവനം ചെയ്ത ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി 15 കോടി രൂപ • കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ • പട്ടിക വിഭാഗങ്ങളില്‍പ്പെട്ടവരും മത്സ്യ തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വാതില്‍പ്പടി റേഷന്‍ കട. • സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 342.64 കോടി രൂപ. • കെ-ഡിസ്‌കിന് 200 കോടി രൂപ • നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം സ്ഥാപിക്കും. • കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം. • വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം. • പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ • ചേരനല്ലൂരില്‍ പണ്ഡിറ്റ് കറുപ്പന്റെ സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ • സ്പോര്‍ട്സ് എക്കോണമി ശക്തിപ്പെടുത്താന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടുകൂടി കായിക ഉപകരണങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍. • കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര കാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും. • അതി ദാരിദ്ര്യ ലഘൂകരണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ. • കൊച്ചി, കോഴിക്കോട് നഗരങ്ങളുടെ വിവിധ റോഡുകളുടെ വികസന പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് 5 കോടി രൂപ. • തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാര്‍ട്ട് സിറ്റി മിഷന്‍. • അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിച്ച് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി കേരള അതിഥി മൊബൈല്‍ ആപ്പ് പദ്ധതി • പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ പ്രതിമാസ മെസ്സ് അലവന്‍സ് വര്‍ദ്ധിപ്പിക്കും. • പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യത യുള്ളവരെ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍മാരായി 2 വര്‍ഷത്തേക്ക് നിയമിക്കും • ഇടമലക്കുടിക്കായി ഒരു സമഗ്ര വികസന പാക്കേജ് • ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയ്ക്ക് 5 കോടി രൂപ. • കിഫ്ബി വഴി 2134.5 കോടി രൂപയുടെ ട്വിന്‍ ടണല്‍ പദ്ധതിയ്ക്കും തലപ്പാടി-കാരോട് ദേശീയപാതയുടെ സ്ഥലമേറ്റെടുക്കലിനുമായി 6769 കോടി രൂപയും അനുവദിക്കുന്നു. • കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലോട്ടറികള്‍ പുനഃസ്ഥാപിക്കും. • കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവര്‍ത്തനങ്ങളും എത്തിക്കും. • ട്രഷറി ഇടപാടുകളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തും. • ട്രഷറി വഴി യൂട്ടിലിറ്റി പേയ്മെന്റുകള് സാധ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇ-വാലറ്റ് സംവിധാനം • കെ.എസ്.എഫ്.ഇ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 3 മേഖലാ ഓഫീസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കും. • കെ.എഫ്.സിയുടെ വായ്പാ ആസ്തി അടുത്ത 2 വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വര്‍ദ്ധിപ്പിക്കും. • കെ.എഫ്.സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ ലോണുകള്‍ • കെ.എഫ്.സിയുടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി യുടെ വായ്പാ പരിധി 2 കോടി രൂപയായി വര്‍ദ്ധിപ്പിക്കും. • ചെറുകിട ഇടത്തരം സംരംഭകരുടെ ബില്‍ ഡിസ്‌കൗണ്ട് പദ്ധതിയ്ക്കായി 1000 കോടി • KFC -വഴി MSME പ്രവര്‍ത്തന മൂലധന വായ്പയ്ക്കായി 500 കോടി • കാര്‍ഷിക വ്യവസായങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ KFC -വഴി 10 കോടി രൂപയുടെ വായ്പ • ജി.എസ്.ടി ഇന്‍വോയിസുകള്‍ അപ് ലോഡ് ചെയ്യുന്നവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനായി ലക്കി ബില്‍ പദ്ധതി നികുതി നിര്‍ദ്ദേശം • അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസ്സ് ആയി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തും. • 15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കും. • 2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി 1 ശതമാനം വര്‍ദ്ധിപ്പിക്കും. • രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് നീട്ടും. • ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും. • വിവിധ നികുത നിര്‍ദ്ദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിഎസ്‌സി റീജിയണല്‍ ഓഫീസ് നിര്‍മാണത്തിന് 10 കോടി. അഗ്‌നിരക്ഷാസേനയുടെ ആധുനികവത്കരണത്തിനായി 77 കോടി. ഇതില്‍ 72.5 കോടിയും വിവിധ ഉപകരണങ്ങള്‍ വാങ്ങാന്‍. ജയിലുകളുടെ നവീകരണത്തിന് 13 കോടി. എക്‌സൈസ് വകുപ്പിന്റെ നവീകരണത്തിനായി പത്തരക്കോടി രൂപ. നികുതി ഭൂനികുതി പരിഷ്‌കരിച്ചു. പുതിയ സ്ലാബ് ഏര്‍പ്പെടുത്തി. 80 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ന്യായവില മാര്‍ക്കറ്റ് വിലയുമായി ഒത്ത് പോകുന്നില്ല. ന്യായവില 10 ശതമാനം ഒറ്റത്തവണ വര്‍ധന. മോട്ടോര്‍ വാഹന നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചു. 60 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു. പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 10 കോടി അധിക വരുമാനം. കാരവന്‍ ടുറിസം നികുതി കുറച്ചു. രണ്ട് ലക്ഷത്തിന് മുകളിലുള്ള മോട്ടര്‍ വാഹനത്തിന് ഒരു ശതമാനം നികുതി. എക്‌സൈസിന്റെ വിമുക്തി പദ്ധതിക്കായി 8.18 കോടി ധനസ്ഥിതി അര്‍ഹമായ സാമ്പത്തിക വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നു. ഇതിനെതിരെ പോരാടും. കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് സംസ്ഥാനത്തിന് തിരിച്ചടി. സാമ്പത്തിക നയങ്ങള്‍ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കേന്ദ്ര നികുതി വിഹിത അനുപാതത്തില്‍ കുറവ് വരുന്നു. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം അവസാനിപ്പിക്കുകയാണ്. ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ 2022 ജൂണിന് ശേഷം ഏകദേശം 11000 കോടിയുടെ കുറവാണ് കേരളത്തിന് ഉണ്ടാകാന്‍ പോകുന്നത്. മഹാമാരി സര്‍ക്കാറിന്റെ ധനസ്ഥിതിയെ ബാധിച്ചു പ്രതിസന്ധി വരുമ്പോള്‍ ചെലവ് ചുരുക്കുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. എല്ലാ മേഖലകളെയും പരിഗണിച്ച് മുന്നോട്ട് പോയി. പ്രതിസന്ധി നിറഞ്ഞ കാലത്തും ഇച്ഛാശക്തിയോടെ മുന്നോട്ട് പോകുന്നു. 149803.02 കോടി ചെലവ്. 23176.05 കോടി റവന്യൂ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റ്. 22968.09 കോടി റവന്യു കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം. വികസനത്തിനും പൊതുതാത്പര്യത്തിനും പ്രതിപക്ഷവും ഒന്നിച്ച് നില്‍ക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയ്ക്ക് അധിക വകയിരുത്തല്‍വൈദ്യശാസ്ത്ര പൊതുജനാരോഗ്യ മേഖലയ്ക്കായി 2,629.33 കോടി. മുന്‍ വര്‍ഷത്തേക്കാള്‍ 288 കോടി രൂപ അധികം വകയിരുത്തി. നാഷണല്‍ ഹെല്‍ത്ത് മിഷന് 484 കോടി. നാഷണല്‍ ആയുര്‍ മിഷന് 10 കോടി. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും. ഇതിനായി 81 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി. കൊച്ചി കാന്‍സര്‍ സെന്ററിനെ മധ്യകേരളത്തിലെ അപ്പക്‌സ് സെന്ററായി ഉയര്‍ത്തും. ഇതിനായി 14.5 കോടി നീക്കിവെക്കും. കാരുണ്യ പദ്ധതിക്ക് 500 കോടി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് 100 കോടി ലൈഫ് മിഷനില്‍ 1,06,000 വ്യക്തിഗത വീടുകള്‍ നിര്‍മിക്കും. റീ ബില്‍ഡ് കേരള പദ്ധതിക്ക് 1,600 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 125 കോടി. പ്ലാന്റേഷന്‍ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 10 കോടി. കുടിവെള്ള വിതരണം, മലിനജല നിര്‍മ്മാര്‍ജന പദ്ധതി എന്നിവയ്ക്ക് 1405.71 കോടി. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹാരിക്കാനുള്ള ബ്രേക്ക് ത്രൂ പദ്ധതിക്ക് 10 കോടി. യുക്രെയ്‌നില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥികള്‍ യുക്രെയ്‌നില്‍ നിന്ന് മടങ്ങി വന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാനും പഠനം തുടരാനും സഹായം നല്‍കും. ഇതിനായി നോര്‍ക്കല്‍ പ്രത്യേക സെല്‍. 10 കോടി വകയിരുത്തി. കേരള അതിഥി മൊബൈല്‍ ആപ്പിന് 40 ലക്ഷം. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സൗകര്യത്തിന് 361 കോടി. ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് വിവാഹ ധനസഹായമായി 1,25,000 രൂപ. ഇതിനായി 83.39 കോടി. അരിവാള്‍ രോഗികള്‍ക്ക് ധനസഹായത്തിനായി 3.78 കോടി. പട്ടിക വര്‍ഗ വികസനത്തിന് 735.86 കോടി. പട്ടികജാതി യുവാക്കള്‍ക്ക് പരിശീലനം തൊഴില്‍, മാനവശേഷി വികസനം എന്നിവയ്ക്കായി 49 കോടി. പ്രീമെട്രിക് ഹോസ്റ്റലുകളിലെ ഹോസ്റ്റല്‍ അലവന്‍സ് പുതുക്കി 2500 ല്‍ നിന്ന് 3575 ആക്കി. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ അലവന്‍സ് 2875 ല്‍ നിന്ന് 3575 ആക്കി. പ്രവാസി മേഖലക്ക് 147.51 കോടി. എന്‍ഡോസള്‍ഫാന്‍ പാക്കേജിന് 17 കോടി. ജന്‍ഡര്‍ ബജറ്റ് ട്രാന്‍സ് ജന്‍ഡര്‍ പദ്ധതി മഴവില്ലിന് 5 കോടി. നിര്‍ഭയ പ്രവര്‍ത്തനങ്ങള്‍ക്ക് 9 കോടി. ലിംഗ അവബോധത്തിന് ഒരു കോടി.വനിത ശാക്തീകരണത്തിന് 14 കോടി. 24 കോടി. ജെന്റർ പാർക്കിന് 10 കോടി. ജെന്റർ ബജറ്റിനായുള്ള അടങ്കൽ 4665.20 കോടിയായി വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 20.9 ശതമാനമാണ്.അംഗനവാടി ഭക്ഷണത്തില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തും. ഇതിനായി 62.5 കോടി നീക്കിവെച്ചു. കെ റെയില്‍ സംസ്ഥാനത്ത് വലിയ വികസന കുതിപ്പ് ഉണ്ടാകും. പദ്ധതിക്ക് കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമി ഏറ്റെടുക്കലിന് കിഫ്ബി വഴി 2000 കോടി.വിഴിഞ്ഞം, തങ്കശേരി തുറമുഖങ്ങളുടെ വികസനത്തിന് 10 കോടി. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് 4500 കോടി ആകെ ചെലവ്. നിര്‍മാണം ഉടന്‍ ആരംഭിക്കും. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി ആകെ 1207.23 കോടി. പ്രളയം ബാധിച്ച പാലങ്ങളുടെ നിര്‍മാണത്തിന് 98.88 കോടി. ആറ് ബൈ പാസുകളുടെ സ്ഥലമേറ്റെടുപ്പിന് 200 കോടി. ദേശീയ പാത വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 1.31 ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് ദേശീയപാത അതോറിറ്റിയുടെ കീഴില്‍ പൂര്‍ത്തിയായി വരുന്നത്. എംസി റോഡ്, കൊല്ലം-ചെങ്കോട്ട ദേശീയ പാത വികസനത്തിന് കിഫ് ബി വഴി 1500 കോടി. കെഎസ്ആര്‍ടിസി ലാഭത്തിലേക്ക് എത്തിക്കുക വെല്ലുവിളി. പ്രവര്‍ത്തന നഷ്ടം കുറക്കാന്‍ ഊര്‍ജിത നടപടി. അധികമായി 1000 കോടി. 50 പമ്പുകള്‍ സ്ഥാപിക്കും. കൊച്ചിയില്‍ റോ റോ സംവിധാനത്തിന് 10 കോടി. എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനവും, എമര്‍ജന്‍സി ബട്ടര്‍ എന്നിവ വഴി 24 മണിക്കൂറും നിരീക്ഷണത്തിലാക്കും.നിര്‍ഭയ ചട്ടക്കൂടിന് കീഴില്‍ സ്ത്രീ സുരക്ഷയ്ക്കായി നിര്‍ഭയ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് പ്ലാറ്റ്‌ഫോമിന് 4 കോടി. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 15 കോടി. 12 സ്ഥലങ്ങളില്‍ നടക്കും.ടൂറിസം മേഖലയ്ക്ക് 362.15 കോടി 25 ടൂറിസം ഹബുകള്‍ 5 വര്‍ഷം കൊണ്ട് നടപ്പാക്കും. ടുറിസം മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 1000 കോടി വായ്പ നല്‍കും. ക്രൂയിസ് ടൂറിസം പദ്ധതിക്ക് 5 കോടി. കാലാവസ്ഥ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മണ്‍റോ തുരുത്തില്‍ മാതൃക വീടു നിര്‍മാണത്തിനായി രണ്ട് കോടി. കുട്ടനാട് മേഖലയില്‍ പ്രത്യേക വീടു നിര്‍മാണത്തിനായി 2 കോടി. കാലാവസ്ഥാവ്യതിയാന പഠന പദ്ധതിക്ക് 5 കോടി. വിദ്യാഭ്യാസം സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി.ഉന്നത വിദ്യാഭ്യാസം ഹരിത കാമ്പസിന് 5 കോടി. ഭിന്നശേഷി വിദ്യാഭ്യാസത്തിന് 15 കോടി. ശ്രീ നാരായണ ഗുരു സര്‍വ്വകലാശാലക്ക് ഏഴ് കോടി. കോട്ടയം സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് 3 കോടി ചലച്ചിത്ര വികസന കോര്‍പ്പറേഷന് 16 കോടി. ലാറ്റിന്‍ അമേരിക്കന്‍ സെന്ററിന്റെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി.സ്മാരകങ്ങള്‍ പി കൃഷ്ണ പിള്ള സ്മാരകം രണ്ട് കോടി. എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം ഒരു കോടി. ചെറുശ്ശേരി സ്മാരകത്തിന് രണ്ട് കോടി. ചാവറ അച്ചന് സ്മാരകം ഒരു കോടി. പണ്ഡിറ്റ് കറുപ്പന്‍ സ്മൃതി മണ്ഡപം 30 ലക്ഷം. കൊട്ടാരക്കര തമ്പുരാന്‍ കഥകളി പഠന കേന്ദ്രത്തിന് രണ്ടു കോടി. ജിവി രാജ സെന്റര്‍ ഓഫ് എക്‌സലന്‍സ് 19 കോടി. തുഞ്ചന്‍ പറമ്പില്‍ ഗവേഷണകേന്ദ്ര വിപുലീകരണത്തിന് 1 കോടി ശബരിമല മാസ്റ്റര്‍ പ്ലാന്‍ 30 കോടി രൂപ അനുവദിച്ചു. രണ്ടാം കുട്ടനാട് പാക്കേജ് വെള്ളപ്പൊക്ക നിയന്ത്രണത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും 140 കോടി. ലോവര്‍ കുട്ടനാട് മേഖലയിലെ കാര്‍ഷികോത്പാദന വിപുലീകരണത്തിന് 20 കോടി. കുട്ടനാട്ടിലെ വിളനാശം കുറച്ച് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ 54 കോടി. ആലപ്പുഴ കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ 33 കോടി. ഇടുക്കി വയനാട് കാസര്‍കോട് പാക്കേജുകള്‍ക്കായി മറ്റു പദ്ധതികള്‍ക്കൊപ്പം 75 കോടി. വ്യവസായ മേഖല വിഹിതം 1226.66 കോടിയായി വര്‍ധിപ്പിച്ചു. ബഹുനില എസ്റ്റേറ്റുകള്‍ക്ക് 20 കോടി. അനര്‍ട്ടിന് 44 കോടി. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ 70 കോടി നീക്കിവെച്ചു.പരമ്പരാഗത വ്യവസായങ്ങള്‍ പുനരുദ്ധരിക്കാന്‍ 7 കോടി. കശുവണ്ടി വ്യവസായത്തിന് ബാങ്ക് ലോണുകള്‍ക്ക് പലിശ ഇളവ് 30 കോടി. കയര്‍ മേഖലയ്ക്ക് 117 കോടി രൂപ. സാങ്കേതിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടുകോടി. കിന്‍ഫ്രക്ക് 332.53 കോടി. കെഎസ്‌ഐഡിസിക്ക് 111 കോടി. ഉല്‍പ്പാദന രംഗത്ത് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് മിഷന് 90.5 കോടി. ഖാദി ഉത്പാദനത്തിന് 16 കോടി. കയര്‍മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 10 കോടി. സഹകരണ മേഖലയ്ക്ക് 12 കോടി. സംരംഭകര്‍ക്ക് 20 കോടി. ആകെ 42 കോടി. തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറി പുറംതള്ളുന്ന മാലിന്യങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കായി 23 കോടി. 2000 വൈ ഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കും. ഇതിനായി 16 കോടി രൂപ നീക്കിവെച്ചു. ഡിജിറ്റല്‍ സര്‍വ്വകലാശാലക്ക് 26 കോടി. ഐടി പാര്‍ക്കുകള്‍ ടെക്ക്‌നോപാര്‍ക്ക് 26.6 കോടി. വിവര സാങ്കേതിക മേഖലയ്ക്കായി 559 കോടി. മുന്‍വര്‍ഷത്തേക്കാള്‍ 34 കോടി രൂപ അധികം കെഫോണ്‍ കെ ഫോണ്‍ ആദ്യഘട്ടം ജൂണ്‍ 30 ന് പൂര്‍ത്തിയാക്കും. ഇതിനായി 125 കോടി നീക്കിവെച്ചു. 1532 കോടി പദ്ധതിയുടെ ആകെ ചെലവ്. 823 കോടി കിഫ്ബി വിഹിതം ബാക്കി തുക സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ചേര്‍ന്ന് വഹിക്കും. കാര്‍ഷിക മേഖല നെല്‍കൃഷി വികസനത്തിന് 76 കോടി. നെല്ലിന്റെ താങ്ങുവില 28.20 ആയി ഉയര്‍ത്തി. ഇതിനായി 50 കോടി. നാളികേര വികസനത്തിന് 73.93 കോടി. കൃഷിശ്രീ പദ്ധതിക്ക് 19.81 കോടി. സൂക്ഷ്മ ജലസേചന പദ്ധതിക്ക് 10 കോടി. രാത്രി കാലത്ത് അടിയന്തര വെറ്റിനറി സേവനങ്ങള്‍ക്കായുള്ള പദ്ധതിക്ക് 9.8 കോടി. പൗള്‍ട്രി വികസന കോര്‍പ്പറേഷന് ഏഴര കോടി. മത്സ്യ ബന്ധന മേഖലയ്ക്ക് വിവിധ പദ്ധതികള്‍ക്കായി 240.6 കോടി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 കോടി അധികമാണ്. തീരദേശ സംരക്ഷണത്തിന് 100 കോടി. വനം വകുപ്പിന് 30 കോടി അധികം വകയിരുത്തി 28,131 കോടി. മുന്‍ വര്‍ഷത്തേക്കാള്‍ 30 കോടി അധികമാണിത്. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് 25 കോടി. കടല്‍ സുരക്ഷയ്ക്ക് 5.5 കോടി എസ്‌സി- എസ്ടി സഹകരണസംഘം ആധുനികവത്കരണത്തിന് 14 കോടി കുടുബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് 500 കോടി രൂപയുടെ വായ്പ. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന് 33 കോടി. സിയാലിന്റെ പ്രവര്‍ത്തന മൂലധനത്തിന് 200 കോടി. ഇക്കോ ടൂറിസം പദ്ധതിക്ക് 10 കോടി അധികം. നിര്‍മ്മാണ മേഖലയ്ക്ക് നൂതന യന്ത്രങ്ങള്‍ വാങ്ങാന്‍ 1 കോടി വരെ വായ്പ.വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന വര്‍ക്ക് വായ്പയില്‍ പലിശ ഇളവ് നല്‍കും. ഇതിനായി 15 കോടി അനുവദിച്ചു.ഡാമുകളില്‍ മണല്‍ വാരാന്‍ യന്ത്രങ്ങള്‍ക്ക് 10 കോടി. അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് 20 കോടി. വാമനപുരം നദി ശുചീകരണത്തിന് രണ്ട കോടി. ശാസ്ത്താംകോട്ട കായലിന് ഒരു കോടി.കൃഷി വകുപ്പിന് 48 കോടി അധികം.അടുത്ത വര്‍ഷം മുതല്‍ പരിസ്ഥിതി ബജറ്റ് 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ കേരളം പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ പാരിസ്ഥിതിക ചെലവുകള്‍ അടങ്ങിയ രേഖകൂടി അവതരിപ്പിക്കും. ഇത്തവണത്തെ കടലാസ് രഹിത ബജറ്റിന് സപീക്കറുടെ അഭിനന്ദനം. അഞ്ച് വര്‍ഷം കൊണ്ട് 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തില്‍ 50 കോടി. സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി 140 മണ്ഡലങ്ങളിലും കേന്ദ്രങ്ങള്‍. ഗ്രഫീന്‍ ഗവേഷണത്തിന് ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ 15 കോടി.ഐടി ഇടനാഴികള്‍ ദേശീയ പാത 66 ന് സമാന്തരമായി 4 ഇടനാഴികള്‍ സ്ഥാപിക്കും. കണ്ണൂരില്‍ പുതിയ ഐ ടി പാര്‍ക്ക്.ഒരു വര്‍ഷത്തിനുള്ളില്‍ മൈക്രോ ബയോമില്‍ സ്‌ട്രേറ്റജിക് പ്രോഗ്രാമും സെന്റര്‍ ഓഫീസില്‍ എക്സലന്‍സും രൂപീകരിക്കും. പ്രാരംഭ ചെലവിന് അഞ്ചു കോടി രൂപ. ഐടി പാര്‍ക്കുകളുടെ വിപുലീകരണത്തിന് 100 കോടി. ഐടി പാര്‍ക്കിന് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി. ഐടി കോറിഡോര്‍ വിപുലീകരണത്തിന്റെ ഭാഗമായി കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐ ടി സൗകര്യം നിര്‍മ്മിക്കും. 15 മുതല്‍ 25 വരെ ഏക്കര്‍ വരെ പൊന്നും വിലയ്ക്ക് വാങ്ങി സാറ്റലൈറ്റ് ഐ ടി പാര്‍ക്ക് നിര്‍മ്മിക്കും. ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നില്‍ കോഴിക്കോട് എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് എന്‍ എച്ച് 66 നിന്ന് സുഗമായി എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍.ഫുഡ് പ്രോസസിങ് പാര്‍ക്ക് വ്യവസായ വകുപ്പിന് കീഴില്‍ പത്ത് മിനി ഫുഡ് പ്രോസസിങ് പാര്‍ക്ക്. ഇതിനായി 100 കോടി. മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദനത്തിന് രണ്ട് കോടി. റബര്‍ സബ്‌സിഡിക്ക് 500 കോടി. റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം ചേര്‍ക്കും 50 കോടി. തൊഴിലില്ലായ്മ പരിഹരിക്കാന്‍ 20 കോടി. നിര്‍മാണ മേഖലയില്‍ തൊഴില്‍ സേന രൂപീകരിക്കും. ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ അനുവദിക്കും. കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍.പുതിയ സാങ്കേതിക വിദ്യകള്‍ കരസ്തമാക്കാന്‍ മൂലധനമായി 5 കോടി. തിരുവനന്തപുരത്ത് നടക്കുന്ന ആഗോള ശാസ്ത്ര ഉത്സവത്തിന് നാല് കോടി. തിരുവനന്തപുരം കൊച്ചി കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപം 1000 കോടി മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍ക്ക്. വിദ്യാഭ്യാസ മേഖലയില്‍ സമൂലമാറ്റം; സര്‍വകലാശാലകള്‍ക്ക് 200 കോടി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമാറ്റം സൃഷ്ടിക്കും. സര്‍വ്വകലാശാല കാമ്പസുകളില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഉള്‍പ്പെടെ 20 കോടി വീതം, ആകെ 200 കോടി നീക്കിവയ്ക്കും. 1500 പുതിയ ഹോസ്റ്റലുകള്‍. 150 ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ റും. ഹോസ്റ്റലുകള്‍ നവീകരിക്കാന്‍ കിഫ്ബി വഴി 100 കോടി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന സര്‍വ്വകലാശാല കാമ്പസുകളില്‍ ട്രാന്‍സലേഷന്‍ ലാബ്. ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍. ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഒരോ പാര്‍ക്കിവും പത്ത് മുതല്‍ പതിനഞ്ച് ഏക്കര്‍ വരെ ഏറ്റെടുക്കും.വിലക്കയറ്റം നേരിടാന്‍ പദ്ധതി- വികസിത രാജ്യങ്ങള്‍ പലിശ നിരക്ക് കൂട്ടും.വിലക്കയറ്റം നേരിടാന്‍ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ പലിശ നിരക്ക് കൂട്ടുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസിത രാജ്യങ്ങള്‍ പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഇന്ത്യയിലടക്കം വിദേശ മൂലധനം പുറത്തേക്ക് ഒഴുകും. അന്തര്‍ ദേശീയ നാണയ നിധിയും ഈ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യം ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിക്കും. ക്രൂഡ് ഓയില്‍ വില വര്‍ധിക്കാനും, വിലക്കയറ്റത്തിനും കാരണമാകും. കൊവിഡിന്റെ പ്രതിസന്ധികളില്‍ സംസ്ഥാനം നിന്ന് തിരിച്ചുവരുന്നു. അതിന്റെ പ്രതിഫലനം സാമ്പത്തിക രംഗത്തും ഉണ്ടായേക്കാം എന്ന് ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തില്‍ ആഗോളസമാധാന സെമിനാറിന് രണ്ട് കോടി ബജറ്റില്‍ വകയിരുത്തി. കേരളം കൊടിയ പ്രതിസന്ധികളുടെ താഴ്ചകളെ അതിജീവിച്ചുതുടങ്ങി. കേന്ദ്ര സര്‍ക്കാര്‍റിന് ധനകാര്യ യാഥാസ്ഥിതികത്വം തലയ്ക്കുപിടച്ച അവസ്ഥയെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് സൃഷ്ടിച്ച അസമത്വങ്ങള്‍ക്കിടയിലും കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു. സംസ്ഥാനത്തിന്റെ നികുതി വിഹിതം കേന്ദ്രം അന്യായമായി വെട്ടിക്കുറയ്ക്കുന്നു. വിഭവങ്ങള്‍ കേന്ദ്രത്തിനും, ക്ഷേമകാര്യച്ചുമതല സംസ്ഥാനങ്ങള്‍ക്കും എന്നതാണ് നില. വിലക്കയറ്റം അതിജീവിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കും 2,000 കോടി മാറ്റിവെച്ചു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വച്ചുള്ള ബജറ്റായിരിക്കും രണ്ടാം പിണറായി സര്‍ക്കാറിന്റെ അദ്യ സമ്പൂര്‍ണ ബജറ്റെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധമുട്ട് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വിലക്കയറ്റം ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ ഇടപെടുലണ്ടാവുമെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യങ്ങളോട് പ്രതികരിച്ചു. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നതാണ് ബജറ്റ്, ഇതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവും. പ്രതിപക്ഷം ഉള്‍പ്പെടെ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ധനമന്ത്രി പ്രതികരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിയമസഭയിലെത്തി. രാവിലെ 9 മണി മുതലാണ് ബജറ്റ് അവതരണം.
No comments