106 കിലോയുടെ കാച്ചിൽ, 52 കിലോയുടെ ചേന, 158 തരം നെൽവിത്തുകൾ, ഫ്ലവർഷോ, പെറ്റ് ഷോ, അമ്യൂസ്മെൻ്റ്.. വിനോദവും വിജ്ഞാനവും പകർന്ന് 'തളിര് മാലോം ഫെസ്റ്റ്' ശ്രദ്ധേയമാകുന്നു..
കാർഷിക പ്രദർശനത്തിൽ പറമ്പയിലെ ബിനു തുരുത്തേലിൻ്റെ 52 കിലോ തൂക്കമുള്ള ചേനയും, അതോടൊപ്പം 106 കിലോയ്ക്ക് മുകളിൽ തൂക്കമുള്ള ക്വിൻ്റൽ കാച്ചിലും, 52 കിലോയുടെ ഏത്തക്കുലയുമാണ് മുഖ്യ ആകർഷണം. കൂടാതെ സൗദി ചെരക്ക, കമണ്ടലു, 158 തരം നെൽവിത്തുകൾ, 30 തരം കാച്ചിൽ, 15 തരം മഞ്ഞൾ, 30 തരം റോസ, പ്രമേഹരോഗികൾക്ക് ഉത്തമമായ മക്കോട്ടക്കാവ ചെടി, മണ്ണ് ഉപയോഗിക്കാതെ വെള്ളം ഉപയോഗിച്ച് മാത്രം കൃഷി ചെയ്യുന്ന അക്വാപോണിക്സ് പ്രദർശനം, മത്സ്യക്കുളം ഉൾപ്പടെ ചുള്ളി ഫാമിൻ്റെ വിവിധ നടീൽ വസ്തുക്കളുടെ പ്രദർശനവും തളിര് മാലോം ഫെസ്റ്റിനെ ശ്രദ്ധേയമാക്കുന്നു.
സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം, ജന.കൺവീനർ ആൻഡ്രൂസ് വട്ടക്കുന്നേൽ, ട്രഷറർ ജോബി കാര്യാവിൽ എന്നിവർ നേതൃത്വം കൊടുക്കുന്ന വിപുലമായ സംഘാടക സമിതിയാണ് മേളക്ക് ചുക്കാൻ പിടിക്കുന്നത്.
റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്
No comments