Breaking News

ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുന്നു; വിവിധ സ്റ്റേഷനുകളിൽ നാല്‌ കേസെടുത്തു


കാസർകോട്‌ : ഓൺലൈൻ ട്രേഡിങിലൂടെയും പാർട്ട്ടൈം ജോലി എന്നപേരിലും പണം തട്ടിയെടുക്കുന്ന പരാതികളിൽ വിവിധ സ്റ്റേഷനുകളിൽ രണ്ടുദിവസത്തിനിടെ നാല്‌ കേസെടുത്തു. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ പക്കൽനിന്നും തട്ടിയെടുത്തത്. തളങ്കര സ്വദേശിയുടെ 13 ലക്ഷം രൂപ ഇത്തരത്തിൽ നഷ്ടമായി. മൂവി പ്ലാറ്റ്ഫോം എന്ന കമ്പനിയിൽ പാർട്ടിടൈം ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചാണ് രൂപ തട്ടിയെടുത്തത്. ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയുടെ 1.30 ലക്ഷം രൂപയും വാട്സാപ്പിലൂടെ നിക്ഷേപത്തിൽ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞുപറ്റിച്ചു. ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം രൂപയും ഇത്തരത്തിൽ നഷ്ടമായി. ലിങ്കിൽ ക്ലിക്ക് ചെയ്തതിലൂടെ മാങ്ങാട് ഭാര്യ സ്വദേശിയുടെ 99999 രൂപയാണ് നഷ്ടമായത്. തട്ടിപ്പുകാർ അയാൾക്ക് നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതോടെയാണ്‌ പണം നഷ്ടമായത്‌.

ശ്രദ്ധിക്കാം
പണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സമീപിക്കുന്നവരെ അകറ്റിനിർത്തുക.
ആര് അയച്ചുതന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്. ഇതിലൂ ടെ നിങ്ങളുടെ ഫോണിന്റെ മുഴുവൻ നിയന്ത്രണവുംഅവർക്ക് ലഭിക്കും. നിങ്ങൾക് വരുന്ന ഓടിപിപോലും അവർ കവരും.
ഓൺലൈൻ പാർടൈം ജോബുകൾ ലഭിക്കാൻ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക. ഓൺലൈൻ ഗെയിമുകളും ചതിക്കുഴിയാണെന്ന്‌ തിരിച്ചറിയുക

No comments