വെസ്റ്റ് എളേരി പഞ്ചായത്തിൽ 31 വരെ കർശനനിയന്ത്രണം
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിൽ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 31 വരെ ചില പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തുന്നതാൻ സര്‍വകക്ഷിയോഗത്തില്‍ ധാരണയായി.
പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചു.
അപേക്ഷകള്‍ ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേണം നൽകാൻ. വീടുകളില്‍ പഴം, പച്ചക്കറി, മത്സ്യം എന്നിവ വില്‍പ്പന നടത്താന്‍ പാടില്ല. ഓട്ടോ ടാക്സി സ്റ്റാൻഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ഒരേസമയം കടകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവാന്‍ പാടില്ല. കടകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമേ പാടുള്ളു.
പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. സുകുമാരന്‍, പഞ്ചായത്ത് സെക്രട്ടറി എം.പി. വിനോദ്കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനില്‍, ചിറ്റാരിക്കാല്‍ എസ്ഐ കെ.വി. രമേശന് , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.
പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചു.
അപേക്ഷകള്‍ ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേണം നൽകാൻ. വീടുകളില്‍ പഴം, പച്ചക്കറി, മത്സ്യം എന്നിവ വില്‍പ്പന നടത്താന്‍ പാടില്ല. ഓട്ടോ ടാക്സി സ്റ്റാൻഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ഒരേസമയം കടകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവാന്‍ പാടില്ല. കടകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമേ പാടുള്ളു.
പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. സുകുമാരന്‍, പഞ്ചായത്ത് സെക്രട്ടറി എം.പി. വിനോദ്കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനില്‍, ചിറ്റാരിക്കാല്‍ എസ്ഐ കെ.വി. രമേശന് , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.