Breaking News

കോവിഡ് ബാധിതർക്ക് ഭക്ഷണമെത്തിച്ച് റെജികുമാർ

വെള്ളരിക്കുണ്ട്: കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണമെത്തിക്കുന്ന കോളിച്ചാലിലെ റെജികുമാർ ചെയ്യുന്നത് വേറിട്ട സേവനം. കുടുംബക്കാർ പോലും ഭയന്നുമാറുന്ന രോഗികൾക്ക് മൂന്നുനേരവും ഭക്ഷണമെത്തിക്കുന്നത് ഈ യുവാവാണ്.

പുലർച്ചെ നാല് മുതൽ രാത്രി വൈകി 12 വരെ റെജി കർമനിരതനാണ്. ഇതുവരെ 250 പേർ ക്വാറന്‍റൈൻ കാലാവധി പൂർത്തിയാക്കി മടങ്ങി.

കാലാവധി പൂർത്തിയാക്കിയവരിൽ ചിലർക്ക് വീട്ടിൽ പോകാൻ വാഹനം പോലും ലഭിക്കാതെ വന്നപ്പോൾ രക്ഷയായതും റെജിയുടെ ഓട്ടോറിക്ഷയാണ്. ഇപ്പോൾ 25 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ആരോഗ്യ പ്രവർത്തകർക്കും പോലീസിനും ഏറെ പ്രിയപ്പെട്ടവനാണ് ഈ യുവാവ്.

ഭാര്യ സജിതയും സഹായവുമായി കൂടെയുണ്ട്.1992 മാലോത്ത് കസബയിൽ എസ്എസ്എൽസി ബാച്ചുകാരനായ റെജികുമാറിന്‍റെ സഹപാഠികളുടെ പൂർണ പിന്തുണയുമുണ്ട്.