Breaking News

ബളാൽ കോട്ടക്കുന്ന് ഉരുൾ പൊട്ടൽ: കേന്ദ്ര സർവകലാശാല ജിയോളജി സംഘം പഠനം നടത്തി


രാജപുരം : ബളാൽ കോട്ടക്കുന്നിൽ ശനിയാഴ്ച്ച ഉരുൾ പൊട്ടിയ സ്ഥലം കേന്ദ്ര സർവകലാശാല സംഘം സന്ദർശിച്ചു. സർവകലാശാല ജിയോളജി വിഭാഗം മേധാവി ഡോ . പ്രതിഷ് , ഡോ . സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പഠനം നടത്തിയത് . നാലു ദിവസമായി മേഖലയിൽ പെയ്യുന്ന കനത്ത മഴയും, അറുപതു ഡിഗ്രിയോളം വരുന്ന ചരിവും , റോഡിന് വീതികൂട്ടിയപ്പോൾ ഉണ്ടായ ബലക്ഷയവും ആവാം കാരണം എന്നാണ്‌ സംഘത്തിന്റെ പ്രാഥമിക നിഗമനം. 2018 നു ശേഷം കേരളത്തിലെ ഭൗമഘടനയിലും കാലാവസ്ഥയിലും ഉണ്ടായിട്ടുള്ള വ്യതിയാനത്തെ കുറിച്ച് സർവകലാശാല ജിയോളജി വിഭാഗം സമഗ്ര പഠനം തുടങ്ങി എന്ന് ഡോ . പ്രതിഷ് പറഞ്ഞു . മലേഷ്യയിലുള്ള കർട്ടിൻ സർവകലാശാലയുമായി ചേർന്ന്, പശ്ചിമ ഘട്ടത്തിലെ ഉരുൾ പൊട്ടൽ , ഭൂകമ്പ സാധ്യതകളെ കുറിച്ച് ഡിപ്പാർട്ടമെന്റ് നിലവിൽ പഠനങ്ങൾ നടത്തുന്നുണ്ട് , നിലവിലെ സാഹചര്യം കണക്കിലെടുത്തു കാസർഗോഡ് ജില്ലയിൽ കൂടുതൽ പര്യവേഷണങ്ങൾ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാസർഗോഡ് ജില്ലക്കായുള്ള ഒരു ഭൂഗർഭജല വിനിയോഗ സംവിധാനത്തിന്റെ കരട് പ്രൊജക്റ്റ് ഡിപ്പാർട്മെൻറ് അടുത്തിടെ ആരംഭിച്ചു എന്ന് ഡോ. സന്ദീപ് പറഞ്ഞു. പുതിയ വൈസ് ചാൻസിലറുടെ നേതൃത്വത്തിൽ സർവകലാശാല നടപ്പിലാക്കുന്ന സമഗ്രമായ സാമൂഹിക പ്രതിപത്യതാ പരിപാടികളിൽ ഉൾപ്പെടുത്തി കൂടുതൽ തുടർ പഠനങ്ങളും നടത്തുമെന്ന് സംഘം അറിയിച്ചു .

No comments