Breaking News

വെള്ളരിക്കുണ്ട് എലിസബത്ത് കോൺവൻ്റ് സ്ക്കൂളിലെ നീറ്റ് എക്സാം കേന്ദ്രത്തിൽ 186 കുട്ടികൾ പരീക്ഷക്കെത്തി.



സംസ്ഥാനത്ത് അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നീറ്റ് എക്സാമിന് തുടക്കമായി.
ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം കുട്ടികള്‍ പരീക്ഷയെഴുതും.
രാജ്യത്താകെ 15.19 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്.
നാളെ നീറ്റ് പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ നാളത്തെ പരീക്ഷ എഴുതാനാകാത്തവര്‍ക്ക് വീണ്ടും അവസരം ലഭിക്കില്ല. നീറ്റും ജെഇഇയും മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജികളും സുപ്രീംകോടതി തള്ളിയിരുന്നു. എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം പ്രധാന മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നീറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്. ഒരു ചോദ്യത്തിന് നാല് മാര്‍ക്കാണ്.
ഒന്നരയ്ക്ക് മുമ്ബ് ഹാളില്‍ പ്രവേശിക്കണം. ഡ്രസ് കോഡ് കൃത്യമായി പാലിക്കണം. അരക്കൈ വസ്ത്രങ്ങള്‍, ഹീല്‍ കുറഞ്ഞ ചെരുപ്പുകള്‍ എന്നിവ ഉപയോഗിക്കണം. ആണ്‍കുട്ടികള്‍ ഇളം നിറത്തിലുള്ള ഷര്‍ട്ടും പാന്റ്‌സും ധരിക്കണം. ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍, ജീന്‍സ്, ലെഗിന്‍സ് എന്നിവ പാടില്ല. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാം. ഹാള്‍ടിക്കറ്റിനും ഫോട്ടോ പതിച്ച ഐഡി കാര്‍ഡിനും ഒപ്പം കോവിഡ് നെഗറ്റീവ് ആണെന്ന സ്വയം സാക്ഷ്യപത്രവും ഉദ്യോഗാര്‍ത്ഥികള്‍ കയ്യില്‍ കരുതണം.സുതാര്യമായ വെള്ളക്കുപ്പി, 50 എംഎല്‍ സാനിറ്റൈസര്‍ ബോട്ടില്‍ എന്നിവ ഹാളില്‍ അനുവദിക്കും. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വലിയ ഡയലുള്ള വാച്ച്‌, കാല്‍ക്കുലേറ്റര്‍ എന്നിവ അനുവദിക്കില്ല. മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.

No comments