Breaking News

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഇനി 'സ്പെഷല്‍ അരി' ഇല്ല



തിരുവനന്തപുരം: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നീല, വെള്ള കാര്‍ഡുകാര്‍ക്ക് നല്‍കിവന്നിരുന്ന 'സ്പെഷല്‍ അരി'യുടെ വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഈ മാസം മുതല്‍ നീലക്കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും രണ്ടുകിലോ അരിവീതം കിലോക്ക് നാല് രൂപനിരക്കിലും വെള്ളക്കാര്‍ഡുകാര്‍ക്ക് മൂന്ന് കിലോ അരി 10.90 രൂപനിരക്കിലും മാത്രമേ ലഭിക്കൂ.

ഇതിനുപുറമെ ഇരുവിഭാഗങ്ങള്‍ക്കും ഒരുകിലോ മുതല്‍ മൂന്ന് കിലോവരെ ആട്ട കിലോക്ക് 17 രൂപ നിരക്കിലും ലഭിക്കും. അടുത്തമാസം മുതല്‍ വെള്ളക്കാര്‍ഡുകാര്‍ക്കുള്ള വിഹിതത്തില്‍ വര്‍ധന വരുത്തുന്നത് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞ മേയ് മുതലാണ് നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കേന്ദ്രത്തില്‍നിന്ന് 22 രൂപക്ക് ലഭിക്കുന്ന അരിയാണ് 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ നല്‍കിയത്.

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതോടെ വെള്ള, നീല കാര്‍ഡുകാര്‍ക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കില്ല. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ 21 മുതല്‍ വിതരണം ചെയ്യും. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് ആളൊന്നിന് അഞ്ചുകിലോ അരിയും കാര്‍ഡ് ഒന്നിന് ഒരുകിലോ കടലയുമാണ് ലഭിക്കുക.

No comments