Breaking News

പ്രചരണ ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി സംഘർഷം; കാഞ്ഞങ്ങാട്ട് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പരിക്ക്


കാഞ്ഞങ്ങാട്: സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിന് വഴിവച്ചു.

എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്ക് പരിക്കേറ്റു. എൽ ഡി എഫ് സ്ഥാനാർത്ഥിയായ എച്ച്.ശിവദത്ത്, യു.ഡി.എഫ് സ്ഥാനാർത്ഥി എച്ച് റഷീദ് എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് കൊവ്വലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്രചരണ ബോർഡ് സ്ഥാപിക്കുവാൻ എൻ.ഡി.എഫ് സ്ഥാനാർത്ഥി അനുവാദം വാങ്ങിയിരുന്നു, എന്നാൽ പ്രസ്തുത സ്ഥലത്ത്അനുവാദമില്ലാതെ കൂറ്റൻ ഫ്ളക്സ് സ്ഥാപിക്കുവാൻ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ റഷീദിന്റെ നേതൃത്വത്തിൽ ഒരു സംഘം ശ്രമിച്ചതോടെയാണ്പ്രശ്നങ്ങളുടെ തുടക്കം. ബോർഡ് സ്ഥാപിക്കുന്ന വിവരം അറിഞ്ഞ് എൽ ഡി എഫ് സ്ഥാനാർത്ഥി ശിവദത്തും സംഘവും എത്തി ബോർഡ് സ്ഥാപിക്കുന്നത് തടഞ്ഞിരുന്നു. തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

രണ്ട് സ്ഥാനാർത്ഥികളേയും കാഞ്ഞങ്ങാട്ടെ സ്വകാര്യശുപത്രികളിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ റഷീദിന്റെ പരാതിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എച്ച് ശിവദത്ത് ഉൾപ്പടെ ഇരുപതോളം പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.റഷീദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ അക്രമിച്ചതെന്ന് എച്ച്.ശിവദത്തിൻ്റെ പരാതിയിൽ പറയുന്നു.

No comments