Breaking News

ബിജു വിശന്നുവലയുന്ന മിണ്ടാപ്രാണികൾക്ക് ചങ്ങാതിയാണീ കാഞ്ഞങ്ങാട്ടുകാരൻ


കാഞ്ഞങ്ങാട് : പതിനൊന്നു വർഷത്തോളമായി തെരുവുപട്ടികൾക്കും പക്ഷികൾക്കും അന്നമൂട്ടകയും പരിക്കേറ്റവയെ പ്രാണനു തുല്യം പരിചരിക്കുകയും ചെയ്യുന്ന കാഞ്ഞങ്ങാട് ടൗണിൽ വാടക കെട്ടിടത്തിൽ താമസിക്കുന്ന ആർ ടി ഒ ഏജന്റായ ബിജു എം മഹാരാജനു (34) പുതിയ ഒരു അതിഥിയെ കിട്ടി ജനുവരി 12 ന് പള്ളിക്കര പുച്ചക്കാട് ആയിഷയുടെ വീട്ടിലെ മലിന ജല ടാങ്കിൽ വീണ പട്ടികുട്ടിയെ കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്നിരക്ഷാ സേന രക്ഷാപ്പുത്തി കരക്കെത്തിച്ചെങ്കിലും ഇതിനുകണ്ണു കാണുനില്ല എന്നു മനസിലാക്കിയ സ്റ്റേഷൻ ഓഫിസർ കെ.വി പ്രഭാകരൻ അറിയിച്ചതിനെ തുടർന്നാണ് ബിജു എത്തി നായയെ ഏറ്റുവാങ്ങി കണ്ണു കാണാത്തതിനെ തുടർന്നു ഇതിനെ എവിടെയെങ്കിലും പാർപ്പിക്കാൻ ഒരിടമില്ലാത്തതിനാൽ തന്റെ  ഓട്ടോയുടെ പിറകിലെ ഡിക്കിയിൽ ചെറിയ കൂടൊരുക്കി കെട്ടിയിട്ടിരിക്കുകയാണിദ്ദേഹം ഇതിനു വിദഗ്ദ ചികിൽസ ഉറപ്പുവരുത്താൻ ശ്രമിക്കുനുണ്ട്

ഇതിനിടെ പടന്നക്കാട് ഭാഗത്ത് റെയിൽവേ ട്രാക്കിൽ മൂന്നു നായ കുട്ടികളെ പരിക്കേറ്റ നിലയിൽ ഉണ്ടെന്ന വിവരം കിട്ടി അതിൽ ഒന്ന് ചത്തെങ്കിലും രണ്ടെണ്ണത്തിനു ഗുരുതര പരിക്കുണ്ട് ഇവയെ മൃഗഡോക്റ്റർ പരിശോധിച്ചു ഇപ്പോൾ ഷെഡിൽ ആക്കി ഭക്ഷണവും മരുന്നുകളും നൽകി വരുന്നു . ലോക് ഡൗൺ കാലത്ത് ആയിരക്കണക്കിനു രൂപ ചിലവഴിച്ച് നായകൾക്കും നൂറുകണക്കിനു കാക്കകൾക്കും പരുന്തുകൾക്കും ഭക്ഷണവുമായി പോകുമ്പോൾ പോലീസിന്റെ ഭാഗത്തു നിന്നു നല്ല സഹരണം കിട്ടിയിരുന്നു വർഷങ്ങൾക്കു മുമ്പ് അലാമി പളളിയിൽ റോഡരികിൽ കൈകൾ അറ്റും വൃണങ്ങൾ ഉള്ളതുമായ പട്ടിയെ ഏറ്റെടുത്ത് വർഷങ്ങളോളം മുറി വാടകയ്ക്ക് എടുത്തു സംരക്ഷിച്ചിരുന്നു ഒന്നര ലക്ഷത്തോളം രൂപ ചിലവുവന്നുവെങ്കിലും പിന്നിട് ചത്തു പണ്ടെക്കെ ചിലയാളുകൾ പരിഹസിച്ചും കൈയേറ്റം ചെയ്ത അനുഭവം വരെ ഉണ്ടായിയെങ്കിലും മിണ്ടാപ്രാണികളോടുളള സ്നേഹം തുടർന്നു പരുക്കേറ്റ പക്ഷികളെയും മറ്റും ചികിത്സയ്ക്കു ശേഷം വിട്ടയ്ക്കും വനപാലകരുടെ പിൻതുണയും കിട്ടാറുണ്ട് കണ്ണൂർ യൂണിവേഴ്സിറ്റി (പടന്നക്കാട് നെഹ്രുകോളേജ് )20 കിലോമീറ്റർ നടത്തത്തിൽ ഗോൾഡ് മെഡൽ ജേതാവാണിദ്ദേഹം

No comments