Breaking News

പഴക്കച്ചവടക്കാരൻ ഡോക്ടറായി വേഷം കെട്ടി കൊവിഡ് രോഗികളെ ചികിത്സിച്ചു: അറസ്റ്റ്




ഡോക്ടറായി വേഷം കെട്ടി കൊവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പഴങ്ങളും ഐസ്ക്രീമും വിൽക്കുന്ന ചന്ദൻ നരേഷ് ചൗധരി എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ പിന്നീട് ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്നു. ഇയാൾ കഴിഞ്ഞ അഞ്ച് വർഷമായി ഓം നാരായണ മൾട്ടിപർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു സൗജന്യ ഡിസ്പെൻസറിയും നടത്തുന്നുണ്ട്.



ഈ ഡിസ്പെൻസറിയിലാണ് ഇയാൾ ഡോക്ടറെന്ന വ്യാജേന കൊവിഡ് രോഗികളെ ചികിത്സിച്ചത്. നാട്ടുകാരിൽ ഒരാൾ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് ഇയാൾ അറസ്റ്റിലായത്. ഓക്സിജൻ സിലിണ്ടറുകളും സിറിഞ്ചുകളും മറ്റ് വൈദ്യോപകരണങ്ങളും ഇയാളുടെ ആശുപത്രിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.


No comments