Breaking News

എത്യോപ്യയിൽ നടന്ന വാഹനാപകടത്തിൽ ചെറുപുഴ രാജഗിരി സ്വദേശിയായ പ്രൊഫസ്സർ മരണമടഞ്ഞു


ചെറുപുഴ: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ നടന്ന വാഹനാപകടത്തിൽ രാജഗിരി സ്വദേശി പള്ളത്തുപറമ്പിൽ വിശ്വനാഥപിള്ളയുടെ മകൻ വിഷ്ണുനാരായണൻ (44) മരണമടഞ്ഞു. പയ്യന്നൂർ അന്നൂരിലെ തുളസിയാണ് ഭാര്യ. മക്കൾ ആദിത്യൻ,(ആറാം ക്ലാസ്) തനുഷ്‌.(രണ്ടാം ക്ലാസ് ).


എത്യോപ്യയിലെ അർബാ മിഞ്ച് യൂണിവേഴ്സിറ്റിയിൽ പ്രൊഫസ്സറായിരുന്ന വിഷ്ണുനാരായണൻ ശനിയാഴ്ച രാവിലെ കോളേജിലേക്ക്  പോകുന്നതിനായി ബസിൽ കയറാനൊരുങ്ങുമ്പോൾ ബസിൽ തിരക്ക് കണ്ടതിനാൽ ക്ലാസ്സിൽ താമസിക്കാതിരിക്കാനായി ബസിൽ കയറാതെ സുഹൃത്തുക്കളോടൊപ്പം ഷെയർ ടാക്സിയിൽ യാത്ര ചെയ്യുമ്പോളായിരുന്നു അപകടം നടന്നത്. എതിരെ വന്ന ബസ് ടയർ പൊട്ടിത്തെറിച്ചു  നിയന്ത്രണം നഷ്ടപ്പെട്ടു വിഷ്ണുനാരായണൻ സഞ്ചരിച്ചിരുന്ന  ടാക്സിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകട സ്ഥലം ഗ്രാമപ്രദേശം ആയതിനാൽ 250 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം നടന്നത്. ഇടിയുടെ ആഘാതത്തിൽ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമായത്.  


വിഷ്ണുനാരായണൻ 7 വർഷമായി എത്യോപ്യയിൽ ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് ഇനി ഇന്ത്യയിലേക്കുള്ള അടുത്ത വിമാനം  ബോംബെയിലേക്ക് ബുധനാഴ്ചയാണുള്ളത്.ബുധനാഴ്ച ബോംബെയിൽ എത്തിയാൽ വ്യാഴാഴ്ചയോടെ മൃതശരീരം സ്വദേശത്തു എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

അമ്മ :ജയന്തി. സഹോദരങ്ങൾ :വിമൽഘോഷ് (USA), വിശ്വജിത്ത്, വിനായക്.

No comments