മകന്റെ ഓൺലൈൻ ഗെയിം; കൊച്ചിയിൽ അമ്മയുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 3 ലക്ഷം രൂപ
കൊച്ചി: മകന്റെ ഓൺലൈൻ ഗെയിം കളിയിലൂടെ അമ്മയ്ക്കു നഷ്ടമായത് അക്കൗണ്ടിൽ കിടന്ന മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയാണ് അമ്മയുടെ അക്കൗണ്ടില്‍നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിയുടെ അമ്മയാണ് പൊലീസിനെ സമീപിച്ചത്.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച പരാതി സൈബര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തിയത്. 'ഫ്രീ ഫയര്‍' എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞത്. ഒരു സമയം നാല്‍പ്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ചാര്‍ജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്.ഒരു ദിവസം പത്തു തവണ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടില്‍നിന്ന് പോയതായി അമ്മ അറിഞ്ഞത്. അപ്പോഴേക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓൺലൈൻ ഗെയിമുകളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ അടുത്ത ആഴ്ചയോടെ തുടങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.
No comments