''വ്യാജൻ അടിച്ച് നാട്ടുകാർ കോടികൾ അടിച്ച് ഉദ്യോഗസ്ഥർ '' ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കുള്ള സ്പിരിറ്റ് മുൻപും മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതികൾ ഉന്നത ഉദ്യോഗസ്ഥർക്കും പങ്ക്
ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരുടെ ചേരിതിരിവാണ് മോഷണ വിവരം ചോരാന്‍ കാരണമെന്ന് സംശയിക്കുന്നു. വിവരം കിട്ടിയതോടെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സംഘം ടാങ്കറുകളെ പിന്തുടര്‍ന്നെത്തിയാണ് സ്പിരിറ്റ് വിറ്റുകിട്ടിയ പണമടക്കം പിടിച്ചെടുത്തത്. നിലവില്‍ പുളിക്കീഴ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഒരു മാസം പത്ത് മുതല്‍ പതിനഞ്ച് ലോഡ് വരെ സ്പിരിറ്റാണ് ജവാന്‍ റം നിര്‍മിക്കാനായി പുളിക്കീഴിലെ ഡിസ്റ്റിലറിയിലേക്ക് എത്തിയിരുന്നത്.
No comments