Breaking News

കൊട്ടിയൂർ പീഡന കേസ്; പ്രതിക്ക് ജാമ്യം നൽകണമന്നാവശ്യപ്പെട്ട് ഇര സുപ്രീംകോടതിയിൽ പ്രതിയെ വിവാഹം കഴിക്കുന്നതിനായാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്




ന്യൂഡൽഹി: കൊട്ടിയൂർ പീഡന കേസിൽ പ്രതിക്ക് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഇര സുപ്രീം കോടതിയെ സമീപിച്ചു. പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംഞ്ചേരിക്ക് ജാമ്യം നൽകണമെന്നാണ് ഇരയുടെ ആവശ്യം.

പ്രതിയെ വിവാഹം കഴിക്കുന്നതിനായാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നാണ് ഇരയുടെ വാദം. ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു.


പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികന് ശിക്ഷ വിധിച്ചിരുന്നു.

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ ഉപ ഹർജിയിലാണ് ജാമ്യം തേടിയത്. പെൺകുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഹൈക്കോടതി ആവശ്യം തള്ളിയ സാഹചര്യത്തിലാണ് ഇര സുപ്രീംകോടതിയെ സമീപിച്ചത്.

No comments