Breaking News

തക്കാളി വില നൂറിൽ നിന്ന് അമ്പതിലേക്കു കുത്തനെ കുറഞ്ഞു


കാഞ്ഞങ്ങാട് : തക്കാളി വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നായി തക്കാളിയുടെ വരവ് കൂടിയിട്ടുണ്ട്.  ചില്ലറ വിൽപന വില അമ്പത്തഞ്ചു രൂപയായിരുന്നു.

വടക്ക് കിഴക്കൻ മൺസൂൺ ശക്തിപ്പെട്ടതോടെയാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെട്ടത്. വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടുകയായിരുന്നു. കൊച്ചിയിലും മറ്റു ചിലയിടങ്ങളിലും കിലോക്ക് നൂറ്റിനാൽപ്പതു രൂപ വരെ ഉയർന്നു. വ്യാഴാഴ്ച ഇത് തൊണ്ണൂറു രൂപയായി കുറഞ്ഞു. വെള്ളിയാഴ്ച മൊത്ത വില കിലോക്ക് അമ്പത്തഞ്ച് രൂപയും ചില്ലറ വിൽപന വില അറുപത് രൂപയുമായിരുന്നു. കഴിഞ്ഞ നാൽപ്പത്തെട്ടു  മണിക്കൂറിനിടെ ഒറ്റയടിക്ക് അമ്പതു ശതമാനത്തോളം വിലയാണ് കുറഞ്ഞത്.

ചെന്നൈ  കോയമ്പത്തൂർ, മധുര, ഡിണ്ടുഗൽ, തിരുനൽവേലി എന്നിവിടങ്ങളിലെ പച്ചക്കറി ചന്തകളിലും തക്കാളിയുടെ വരവ് കൂടി.

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ നാടൻ തക്കാളി ആവശ്യമായ അളവിൽ ചന്തകളിലെത്തുന്നില്ലെന്നും വ്യാപാരികൾ അറിയിച്ചു. ഡിസംബർ അവസാനത്തോടെ തക്കാളിയുടെ വരവ് സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

No comments