നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ; അമ്മ അടക്കം മൂന്ന് പേർ അറസ്റ്റിൽ
തൃശ്ശൂരില്‍ പൂങ്കുന്നത്തെ തോട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വരടിയം സ്വദേശികളായ അമ്മ മേഘ, കാമുകന്‍ മാനുവേല്‍, സുഹൃത്ത് അമല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ച ശേഷം മേഘ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാരെ അറിയിക്കാതിരിക്കാനാണ് മേഘ കുട്ടിയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം സഞ്ചിയിലാക്കി മാനുവേലും സുഹൃത്ത് അമലും ചേര്‍ന്ന് തൃശ്ശൂര്‍ പുങ്കുന്നം എംഎല്‍എ റോഡിലുള്ള കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രദേശത്തെ സിസി ടിവി പരിശോധിച്ചതില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹവും കൊണ്ട് മാനുവേലും അമലും ബൈക്കില്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതാണ് കേസിന് തുമ്പായത്. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോകും. തൃശ്ശൂര്‍ വെസ്റ്റ് പോലീസും സിറ്റി ഷാഡോ പോലീസും ചേര്‍ന്നായിരുന്നു അന്വേഷണം.
No comments