നാടിൻ്റെ കരുതൽ ബാക്കിയാക്കി മനോജ് വിടപറഞ്ഞു.ജീവൻ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ സംഭവിച്ച മനോജിൻ്റെ വിയോഗം ഒടയഞ്ചാൽ നാടിനെ കണ്ണീരിലാഴ്ത്തി
ഒടയഞ്ചാല്‍: തലച്ചോറിൽ രക്തം കട്ടപിടിച്ച് കുന്നുംവയല്‍ വടക്കേവളപ്പില്‍
മനോജ്കുമാര്‍.പി (38) മംഗളുരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്കായി വലിയ തുക വേണ്ടി വന്നതിനാൽ നാട്ടുകാർ ചികിത്സാ കമ്മറ്റി രൂപീകരിച്ച് സഹായധനം സ്വരൂപിച്ച് കുടുംബത്തെ സഹായിച്ചിരുന്നു. പിന്നീട് ആരോഗ്യനില അൽപം മെച്ചപ്പെട്ട നിലയിലേക്ക് വരുന്നതിനിടെയാണ് മനോജിനെ മരണം തട്ടിയെടുത്തത്. ഇത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.
അച്ഛന്‍: പരേതനായ ഇടത്തില്‍ വീട്ടില്‍ ഇ.വി കുഞ്ഞിനാരായണന്‍ നായര്‍.
അമ്മ: പാലക്കിവീട്ടില്‍ സുമതി അമ്മ.
സഹോദരിമാര്‍ മിനി.പി, മായ.പി. സംസ്കാരം നാളെ (21 ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് വെള്ളമുണ്ട തറവാട് ശ്മശാനത്തിൽ
No comments