Breaking News

പോക്സോ കേസിൽ സാക്ഷിയായി പോലീസ് വിളിപ്പിച്ച് മൊഴി ശേഖരിച്ച രാജപുരം സ്വദേശി തൂങ്ങി മരിച്ചു


രാജപുരം: അനുജന്റെ സുഹൃത്തുക്കളായ
പെൺകുട്ടികളെ പ്രലോഭിപ്പിച്ച് കാറിൽ
തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച
പോക്സോ കേസിൽ സാക്ഷിയായി പോലീസ് വിളിപ്പിച്ച യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ചു. രാജപുരം പാലംങ്കല്ലിലെ അബ്രഹാം അമ്മിണി ദമ്പതികളുടെ മകൻ ആൽബിൻ എന്ന മാത്യു അബ്രഹാം (32) ആണ്
മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് രണ്ടാം നിലയിലെ കിടപ്പുമുറിയിലെ തൂങ്ങിയ നിലയിൽ കണ്ടത്, ഉടൻ പുടംങ്കല്ല്
ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ
രക്ഷിക്കാൻ സാധിച്ചിട്ടില്ല.
ചെറുപനത്തടിയിലെ ടാപ്പിങ്ങ് തൊഴിലാളി സുരാജ് (26)
സഹോദരന്റെ സുഹൃത്തുകളായ പെൺകുട്ടിയെ
കാറിൽ കൂട്ടിക്കൊണ്ടുപോയി വീട്ടിനകത്തുവെച്ചും
മറ്റൊരു പെൺകുട്ടിയെ ഡ്രൈവിംഗ്
പരിശീലനത്തിനിടയിലും പീഡിപ്പിച്ച കാർ മാത്യു
അബ്രഹാം വാടകയ്ക്ക് നൽകിയതായിരുന്നു. ഈ കാർ കേസ് അന്വേഷിക്കുന്ന രാജപുരം പോലീസ് സംഘം
കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ
കഴിഞ്ഞ ദിവസം അന്വേഷണസംഘം മാത്യു അബ്രഹാമിനെ
പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് മൊഴി ശേഖരിച്ചിരുന്നു.
വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നെങ്കിലും കേസിൽ ഉൾപ്പെട്ട കാറിൻ്റെ ആർ സി ഉടമ മാത്യു അബ്രഹാം ആയതിനാൽ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടി വന്നിരുന്നു. ഇതിന് ശേഷം ഇദ്ദേഹം അസ്വസ്ഥനായിരുന്നു.
ഇതായിരിക്കാം ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഭാര്യ ജസ്മി. രണ്ട് കുട്ടികൾ.

No comments