പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
എറണാകുളത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. പെരുമ്പാവൂര്‍ കീഴില്ലം പറമ്പിപീടിക സ്വദേശി വട്ടപറമ്പില്‍ വീട്ടില്‍ അന്‍സില്‍ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി എട്ട് മണിയോടെ അന്‍സിലിന് ഒരു ഫോണ്‍ കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി ഒമ്പതര മണിയോടെ സമീപത്തെ കനാല്‍ ബണ്ട് റോഡില്‍ വെച്ച് അക്രമി സംഘം അന്‍സിലിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ ഫോണ്‍ വിളിച്ച് വീട്ടില്‍ നിന്നിറക്കിയതെന്നാണ് പൊലീസ് അനുമാനം. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടുണ്ട്. കൊലപാതക കാരണമെന്തെന്ന് വ്യക്തമല്ല. റിയല്‍ എസ്റ്റേറ്റ് ബിസിനസ്‌കാരനാണ് അന്‍സില്‍
No comments