തനിക്കെതിരെയുള്ള ബളാൽ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി അടിസ്ഥാന രഹിതംപ്രാഥമിക അന്വേഷണം പോലും നടത്താതെ തനിക്കെതിരെ കേസ് എടുത്തപോലീസ് നടപടി നീതീകരിക്കാൻ കഴിയില്ല: പ്രസിഡണ്ട് രാജു കട്ടക്കയം
വെള്ളരിക്കുണ്ട് : പരാതി ലഭിച്ചാൽ അന്വേഷണം നടത്താതെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്ന പോലീസ് നടപടി നീതികരിക്കാൻ ആവില്ലെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വെള്ളരിക്കുണ്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
തനിക്കെതിരെ ബളാൽ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന മിഥുൻ കൈലാസ് നൽകിയപരാതി പരാതിയിന്മേൽ വെള്ളരികുണ്ട് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുയാണ്.
പഞ്ചായത്ത് രാജ് നിയമം അനുസരിച്ചുപഞ്ചായത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും നിയന്ത്രിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് അധികാരമുണ്ട്.
പാലക്കാട് ജില്ലയിലെ പരുതൂർ പഞ്ചായത്തിൽ നിന്നുംസസ്പെൻഷൻ കാലാവധിക്ക് ശേഷമാണ് തനിക്കെതിരെ പോലീസിൽ പരാതി പ്പെട്ട മിഥുൻ കൈലാസ് കഴിഞ്ഞ ഡിസംമ്പർ മാസം 27ന് ബളാൽ പഞ്ചായത്തിൽ സെക്രട്ടറിയായി ചുമതലയേറ്റത്.
ഈ സെക്രട്ടറി ചുമതലയേറ്റ ശേഷം പട്ടിക വർഗ്ഗ വിഭാഗത്തിൽ പ്പെട്ടവരും കർഷകകരും വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ എത്തുന്നവരും സെക്രട്ടറിയുടെ നിരുത്തരവാദിത്വപരമായ സമീപനം മൂലം ദുരിതമനുഭവിച്ചു വരികയായിരുന്നു.
ബിൽഡിങ് പെർമ്മിറ്റ്, നമ്പറിങ്. ജനന മരണ രജിസ്ട്രേഷൻ,വിവാഹ രജിസ്ട്രേഷൻ തുടങ്ങി പഞ്ചായത്തിന്റെ പൊതു ജനങ്ങൾക്കുള്ള സേവനങ്ങളിൽ കാലതാമസം വരുത്തു കയും ധനകാര്യ കമ്മീഷൻ ബില്ല്. പ്ലാൻ ഫണ്ട് ബില്ല്. പട്ടിവർഗ്ഗ വിഭാഗക്കാർ ഉൾപ്പെടെ ഉള്ളവരുടെ ഗുണ ഭോക്തൃ ലിസ്റ്റുകൾ തുടങ്ങിയവ സമയബന്ധിതമായി ചെയ്യാതെ ഓഫീസ് പ്രവർത്തങ്ങളിൽ മനഃപൂർവ്വം കാലതാമസം വരുത്തുകയും അതുവഴി ഭരണപ്രതിസന്ധി പഞ്ചായത്തിന് നേരിടേണ്ടിയും വന്നു. ഈ സാഹചര്യത്തിൽ ഈമാസം 9 ന് ഭരണസമിതി ഐക്യകണ്ഠേന സെക്രട്ടറിയെ മാറ്റാൻ തീരുമാനം എടുത്തിരുന്നു.
എന്നാൽ 10 ന് രാവിലെ ഓഫീസിൽ എത്തിയ സെക്രട്ടറി പഞ്ചാത്തിന്റെ ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടെ ഉള്ളവ സൈറ്റിൽ ബ്ലോക്ക് ചെയ്യുകയും മറ്റു ജീവനക്കാരെകൂടി പ്രതിസന്ധിയിലാക്കുകയു മായിരുന്നു. പഞ്ചായത്തിലെ മറ്റ് അംഗങ്ങൾക്ക് ഒപ്പം എത്തി സെക്രട്ടറിയോട് കാര്യങ്ങൾ മാത്രം അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും സെക്രട്ടറി പോലീസിൽ നൽകിയ പരാതിയിൽ പറയും പോലെ അദ്ദേഹത്തെ ഭീഷണി പ്പെടുത്തുകയോ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും രാജു കട്ടക്കയം പറഞ്ഞു.
എന്നാൽ ഭരണസമിതിയുടെ തീരു മാനപ്രകാരം ഡി. ഡി. പി.അസി. സെക്രട്ടറിക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പൂർണ്ണ ചുമതല നൽകി.11നാണ് ഈ തീരുമാനം ഡി. ഡി. പി. യിൽ നിന്നും പഞ്ചായത്തിനെ അറിയിച്ചത്.
ഇതിന് പിന്നാലെയാണ് മിഥുൻ കൈലാസ് തനിക്കെതിരെ പോലീസിൽ പരാതി നൽകിയത്.
പാലക്കാട് ജില്ലയിലെ പരുതൂർ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ സമാന രീതിയിലുള്ള പ്രവർത്തനങ്ങൾ മൂലമാണ് ഇദ്ദേഹത്തെ സർവ്വീസിൽ നിന്നും സസ്പെൻറ് ചെയ്‌തതെന്നും രാജു കട്ടക്കയം പറഞ്ഞു.
പത്ര സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എം. രാധാമണി,വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നെടിയകാലയിൽ, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.അബ്ദുൾ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ജിമ്മി ഇടപ്പാടിയിൽ എന്നിവർ പങ്കെടുത്തു
No comments