കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഫെബ്രുവരി 27ന് നാടിന് സമർപ്പിക്കും; കാഞ്ഞങ്ങാടിന്റെ സമഗ്രവികസനത്തിന് വേഗം കൂടും
കാഞ്ഞങ്ങാട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അവസാനമായി കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ഫെബ്രുവരി 27ന് സംസ്ഥാന ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
റെയില്‍വേ സ്പാന്‍ ഉള്‍പ്പടെ നിര്‍മ്മാണചെലവ് 15 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. 730 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയും ഉള്ള പാലത്തില്‍ രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയിലാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഒരു വശത്ത് 1.5 മീറ്റര്‍ ഫൂട്ട് പാത്തും നിര്‍മ്മിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് മേല്‍പ്പാലം വേഗം കൂട്ടും. ആര്‍.ബി.ഡി.സി.കെ സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 42ാമത്തെ റെയില്‍വേ മേല്‍പ്പാലമാണ് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം
No comments