Breaking News

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസിന്റെ തൊട്ടിൽ മാർച്ച്


കാഞ്ഞങ്ങാട് : ഒന്നാം പിണറായി സർക്കാരിന്റെ പൊള്ളത്തരങ്ങളുടെ സ്മാരകമായി കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി മാറിയെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ ആരോപിച്ചു. 2021മാർച്ച് 8ന്  ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും തുറന്നു പ്രവർത്തിക്കാത്ത അമ്മയും കുഞ്ഞും ആശുപത്രി എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആശുപത്രിയിലേക്ക് തൊട്ടിൽ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ തിരക്കുപിടിച്ച് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇനിയും പണി പൂർത്തിയാക്കാത്തതിലും  ഇവിടേക്ക് ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ ഒരു തസ്തിക പോലും അനുവദിക്കാൻ ഒരു വർഷമായിട്ടും ഗവൺമെന്റ് തയ്യാറാകാത്തതിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി  തൊട്ടിലിൽ കുഞ്ഞിനേയും ആശുപത്രിയുടെ കെട്ടിട മാതൃകയും വച്ച് മാർച്ച്  നടത്തിയത്.ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസ്, കാർത്തികേയൻ പെരിയ,സത്യനാഥൻ പത്രവളപ്പിൽ,ഇസ്മയിൽ ചിത്താരി,രാജേഷ് തമ്പാൻ, ഷോണി.കെ.തോമസ്, ഉനൈസ് ബേഡകം, സന്തു ടോം ജോസ്,ഇർഷാദ് മഞ്ചേശ്വരം , സൂരജ്‌ ടി.വി.ആർ,സന്ദീപ് ചീമേനി ,രാകേഷ് കരിച്ചേരി , മനോജ് ചാലിങ്കാൽ, സൗമ്യ നീലേശ്വരം,രതീഷ് കാട്ടുമാടം, നവനീത് ചന്ദ്രൻ പിലിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.

No comments