ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംനയെയും, കുടുംബത്തേയും ആക്രമിച്ചു അക്രമത്തിന് പിന്നിൽ ലീഗെന്ന് ഷംന
കാസർകോട് :ജില്ലാ പഞ്ചായത്ത് അംഗവും സി.പി.ഐഎം സിവിൽ സ്റ്റേഷൻ ലോക്കൽ കമ്മിറ്റി അംഗവുമായ ഫാത്തിമത്ത് ഷംനയെയും, കുടുംബത്തേയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ലീഗ് നേതൃത്വത്തിൻറെ ഒത്താശയോടെ ഒരു സംഘം ക്രിമിനലുകളാണ് ആക്രമണം നടത്തിയത് എന്ന് ഷംന പറഞ്ഞു. തലയ്ക്ക് മാരകമായി പരിക്കു പറ്റിയ ഷംനയുടെ സഹോദരൻ മുഹയദ്ദീർ സാലി അതീവ ഗുരുതരാവസ്ഥയിലാണ് .
ജനപ്രതിനിധി കൂടിയായ ഷംനയെയും ആക്രമിക്കുകയും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തുകയും ചെയ്തു . സർക്കാർ ഭൂമി കയ്യേറി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന തോട് നിർമ്മാണത്തിനെതിരെ വിജിലൻസിൽ പരാതി കൊടുത്തതാണ് ആക്രമത്തിന് കാരണം.
No comments