നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെ മൂന്ന് ദിവസത്തിനകം പിടികൂടും, ഇൻ്റർപോളിൻ്റെ സഹായം തേടി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ രണ്ട് മൂന്ന് ദിവസത്തിനകം പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. പ്രതിയെ കണ്ടെത്താൻ ഇൻ്റർപോളിൻ്റെ സഹായം തേടിയിട്ടുണ്ട്. ഇൻ്റർ പോൾ വഴി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബുവിന് ഇനി സമയം അനുവദിക്കാനാവില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
ഹാജരാകാൻ പല തവണ നോട്ടീസ് നല്‍കിയിട്ടും വിജ.യ് ബാബു കൂട്ടാക്കിയിരുന്നില്ല.ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നുമായിരുന്നു ഇയാള്‍ അറിയിച്ചത്.ബലാത്സംഗത്തിന് ഇരയായ നടി പരാതി നല്‍കിയതിനു പിന്നാലെയാണ് പ്രതി വിജയ് ബാബു ദുബൈയിലേക്ക് കടന്നത്.ഇതിനിടെ ഇയാള്‍ മുൻകൂര്‍ ജാമ്യത്തിനും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.വേല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിനു ശേഷം മാത്രമേ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ.ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാൻ പത്തൊമ്പതാം തീയ്യതി വരെ സമയം ചോദിച്ചതെന്നാണ് സൂചന.എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.ഈ സാഹചര്യത്തിലാണ് വിജയ് ബാബുവിന്‍റെ ദുബൈയിലെ വിലാസം കണ്ടെത്തി ക്രൈംബ്രാഞ്ചിന്‍റെ മുഖേന ഇന്‍റര്‍ പോളിന്‍റെ സഹായം തേടിയത്.വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതിയെ നാട്ടിലെത്തിക്കാനുള്ള പ്രാഥമിക നടപടിയുടെ ഭാഗമാണ് ഇതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
No comments