തലക്കടിയേറ്റ് ചികിത്സയിലായിരുന്ന ഉദുമ മാങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു അയൽവാസി അറസ്റ്റിൽ
ഉദുമ: തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ബാര മീത്തൽ മാങ്ങാട് താമസിക്കുന്ന ടി എ റഷീദ് (42) ആണ് മരിച്ചത്.അയൽവാസിയായ ഹബീബ് (40)നെ മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലായ് പത്താം തീയതി പെരുന്നാൾ ദിവസം കൂളിക്കുന്ന് മുഹാദിയൻ ജുമാ മസ്ജിദിൽ പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞ് മടങ്ങവെയാണ് റഷീദിനെ അയൽവാസിയായ ഹബീബ് എം ആണി തറച്ച മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചത്.
പരിക്കേറ്റ റഷീദിനെ ആദ്യം ഉദുമ ആശുപത്രിയിലും പിന്നീട് മംഗലാപുരം ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സ ഫലിക്കാത്തതിനാൽ വ്യാഴാഴ്ച തിരിച്ച് കാസർകോട് ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് റഷീദ് മരിച്ചത്. സംഭവത്തിൽ റഷീദിന്റെ ബന്ധുവായ മുഹമ്മദ് സൽമാൻ ഫാരിസിന്റെ പരാതിയിലാണ് ഹബീബിന്റെ പേരിൽ മേല്പറമ്പ പോലീസ് കേസ് എടുത്തത്.
പ്രതിയെ മേൽപ്പറമ്പ് സിഐ ടി ഉത്തംദാസ്, ജൂനിയർ എസ് ഐ ശരത് സോമൻ, പോലീസുകാരായ പ്രദീപ്കുമാർ, അജിത്കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
മരണപ്പെട്ട റഷീദിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ:മെഡിക്കൽ കോളേജിലേക്ക് മാറ്റി.
No comments