'ഇനി രണ്ടല്ല ഒന്നാണ് നമ്മൾ' ; ഡി.ഡി.എഫ് - കോൺഗ്രസ് ലയന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജയിംസ് പന്തമ്മാക്കലും ജനകീയ വികസന മുന്നണി (ഡിഡിഎഫ്)യിലെ സഹപ്രവര്‍ത്തകരും ഈസ്റ്റ് എളേരിയെ ഇളക്കി മറിച്ച് ആവേശകടലാക്കി ഔദ്യോഗികമായി കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.
ഡി.ഡി.എഫ് - കോണ്‍ഗ്രസ് ലയന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഉദ്ഘാടനം ചെയ്തു. സിപിഎമ്മിൽ ചേർന്ന അഡ്വക്കറ്റ് സി കെ ശ്രീധരനെതിരെ വിമർശനവുമായി
കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരൻ. ടി. പി ചന്ദ്രശേഖരൻ കൊലക്കേസ് മുതൽ ശ്രീധരന് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് കെ. സുധാകരൻ ആരോപിച്ചു. കേസിൽ ചില സി. പി. എം നേതാക്കൾ രക്ഷപ്പെട്ടതിന് പിന്നിൽ ഈ ബന്ധമുണ്ട്. ഈസ്റ്റ് പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ കോൺഗ്രസ് ഡി.ഡി.എഫ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുധാകരൻ. വലിയ മഴ പെയ്യുമ്പോൾ ചില തുള്ളികൾ മാത്രം ഒഴുകിപ്പോകുന്നതുപോലെയാണ് ശ്രീധരന്റെ ചുവടുമാറ്റം. ഇദ്ദേഹത്തിന്റെ കൂടെ ഒരാളും കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് പോകില്ല. സിപിഎം നേതാക്കൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി. സി. സി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, കണ്ണൂർ ഡിസിസി പ്രസിഡണ്ട് ജോർജ്, സണ്ണി ജോസഫ്, ഡി ഡി.എഫ് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ, വിനോദ് കുമാർ പള്ളിയിൽ വീട് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
No comments