യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കൊലപാതകമെന്ന് നിഗമനം
തൊടുപുഴ: ഇടുക്കിയില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ നിന്നും കണ്ടെത്തി. കാഞ്ചിയാറിലെ വീട്ടില്‍ നിന്നാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ അനുമോളുടെ (27) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു.കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് വിജേഷിനെ കാണാനില്ല.കാഞ്ചിയാര്‍ പള്ളികവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂള്‍ അധ്യാപികയായ അനുമോള്‍ വെള്ളിയാഴ്ച്ച വരെ സ്‌കൂളില്‍ എത്തിയിരുന്നു. അനുമോളെ കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയ മാതാപിതാക്കളും സഹോദരനുമാണ് അടച്ചിട്ട വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. വിജേഷാണ് ഭാര്യയെ കാണാത്ത വിവരം മാതാപിതാക്കളെ അറിയിച്ചത്. അന്ന് തന്നെ അനുവിനെ അന്വേഷിച്ച് വീട്ടിലെത്തിയ മാതാപിതാക്കളെ കിടപ്പുമുറിയില്‍ കയറാതിരിക്കാന്‍ വിജേഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏറെ തിരഞ്ഞിട്ടും അനുമോളെ കാണാതായതോടെ കട്ടപ്പന പൊലീസില്‍ പരാതിയും നല്‍കി, ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരികെയാണ് കട്ടിലിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്.
No comments