വിത്തിട്ട് നൂറാംദിനം ; ബളാൽ ഭഗവതി ക്ഷേത്ര പാടശേഖരത്ത് വിളഞ്ഞത് നൂറ് മേനി
വെള്ളരിക്കുണ്ട് : വിത്തിട്ട് നൂറാം ദിനം ബളാൽ ഭഗവതി ക്ഷേത്ര നെൽപാടത്ത് വിളഞ്ഞത് സമൃദ്ധിയുടെ നൂറ് മേനി.
കാലാവസ്ഥയെയും പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ടാണ് ഇക്കുറി ബളാൽ ക്ഷേത്രപാടത്ത് നന്മയുടെ പൊൻ കതിരിൽ നൂറ് മേനി വിളവ് ഉണ്ടായത്. നെൽവിത്തിങ്ങളിൽ അത്യുൽപാദന ശേഷിയുള്ള ഉമ വിത്തായിരുന്നു വിതച്ചത്. ആറേക്കറോളം വരുന്ന പാടത്ത് മൂന്ന് മാസം കൊണ്ട് തന്നെ ഇക്കുറി നെല്ല് വിളവെടുപ്പിന് പാകമായി.
ഞാറ്റടി പറിച്ചു വയലിൽ നടാൻ ആളെ കിട്ടാത്ത അവസ്ഥയിൽ ഇക്കുറി നെൽവിത്ത് വിതക്കുകയായിരുന്നു. പാരമ്പര്യ നെൽകൃഷിക്ക് പതിറ്റാണ്ടുകളോളം പഴക്കവും പേരും പെരുമയും ഉള്ള സ്ഥലമാണ് ബളാൽ .
അന്യം നിന്നുപോകുന്ന നെൽകൃഷിക്ക് കാലത്തിന്റെ കുത്തൊഴുക്കിൽ ഇപ്പോഴും പിടി കൊടുക്കാതിരിക്കുന്ന ബളാൽ ദേവസം ഇത്തവണ തരിശായി കിടന്ന ഒന്നര ഏക്കറിൽ കൂടി നെൽകൃഷി വ്യാപിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നെൽക്കറ്റ കൊയ്തെടുത്ത് കൊയ്‌ത്തുൽസവം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. മുൻ ബളാൽ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ മുഖ്യഥിതി ആയിരുന്നു. സ്ഥിരം സമിതി അംഗം ടി. അബ്‌ദുൾ കാദർ. പഞ്ചായത്ത് അംഗങ്ങളായ എം. അജിത.പി. പത്മാവതി സന്ധ്യ ശിവൻ, ജോസഫ് വർക്കി.
ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ. കൃഷി അസി. ഓഫീസർ ശശീന്ദ്രൻ. ശ്രീഹരി വള്ളിയോടൻ. പാടശേഖര പ്രതിനിധികൾ ആയ ബാലകൃഷ്ണൻ പറമ്പത്ത്, സേതുരാജ് മാവില, തമ്പാൻനായർ. തുടങ്ങിയവർ പ്രസംഗിച്ചു.
No comments